ക്രിക്കറ്റ് മാത്രമല്ല, പാകിസ്ഥാനുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കണമെന്ന് ഗാംഗുലി
പാകിസ്ഥാനെതിരെ കായികമേഖലയിൽ ഒരു ബന്ധവും പാടില്ലെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഹോക്കിയിലും ഫുട്ബോളിലുമൊന്നും പാകിസ്ഥാനെതിരെ കളിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Samayam Malayalam 20 Feb 2019, 11:13 pm
ഹൈലൈറ്റ്:
- ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കേണ്ടതില്ലെന്ന് ഗാംഗുലി
- ഹർഭജൻ സിങ് ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞിരുന്നു
- പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 ഇന്ത്യൻ ജവാൻമാരാണ് വീരമൃത്യു വരിച്ചത്
ന്യൂഡൽഹി: ക്രിക്കറ്റിൽ മാത്രമല്ല കായികമേഖലയിൽ ഇനി പാകിസ്ഥാനുമായി യാതൊരു വിധത്തിലുള്ള ബന്ധവും പാടില്ലെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. പുൽവാമ ആക്രമണത്തിൻെറ പശ്ചാത്തലത്തിൽ ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞിരുന്നു. ഇതേ അഭിപ്രായം തന്നെയാണ് ഗാംഗുലിയും പങ്ക് വെച്ചത്. ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 ഇന്ത്യൻ ജവാൻമാരാണ് വീരമൃത്യു വരിച്ചത്.
ലോകകപ്പിൽ ഒരു മത്സരം ഇന്ത്യ കളിച്ചില്ലെന്ന് കരുതി ഒന്നും സംഭവിക്കില്ല. ഭീകരവാദത്തിനെതിരെ വലിയ സന്ദേശം തന്നെ നൽകണം. ഇന്ത്യ ഇല്ലാത്ത ലോകകപ്പിനെ കുറിച്ച് ഐസിസിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ലെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ചാഹലും പറഞ്ഞു. ഇനിയും ഇത് അനുവദിക്കാനാവില്ല. ഭീകരർക്ക് ഏറ്റവും ശക്തമായ മറുപടി തന്നെ നൽകണമെന്നും ചാഹൽ പറഞ്ഞു. ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കണമോയെന്ന വിഷയത്തിൽ പ്രതികരിക്കാൻ ചാഹൽ തയ്യാറായില്ല.
ലോകകപ്പിൽ ഒരു മത്സരം ഇന്ത്യ കളിച്ചില്ലെന്ന് കരുതി ഒന്നും സംഭവിക്കില്ല. ഭീകരവാദത്തിനെതിരെ വലിയ സന്ദേശം തന്നെ നൽകണം. ഇന്ത്യ ഇല്ലാത്ത ലോകകപ്പിനെ കുറിച്ച് ഐസിസിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ലെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ചാഹലും പറഞ്ഞു. ഇനിയും ഇത് അനുവദിക്കാനാവില്ല. ഭീകരർക്ക് ഏറ്റവും ശക്തമായ മറുപടി തന്നെ നൽകണമെന്നും ചാഹൽ പറഞ്ഞു. ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കണമോയെന്ന വിഷയത്തിൽ പ്രതികരിക്കാൻ ചാഹൽ തയ്യാറായില്ല.