മെൽബൺ: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ തലവേദനയായിരുന്നു മികച്ച ഓപ്പണിങ് ജോഡി. വിദേശ ടെസ്റ്റുകളിൽ ഈ അടുത്ത കാലത്ത് ഓപ്പണർമാർ എന്നും പരാജയമായിരുന്നു. എന്നാലിതാ ഒരു പരീക്ഷണം വിജയിച്ചിരിക്കുന്നു. ഇന്ത്യ കാത്തിരുന്ന ഓപ്പണറായി അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധശതകം തികച്ച് മായങ്ക് അഗർവാൾ. ഓസ്ട്രേലിയക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിൽ 161 പന്തിൽ നിന്ന് 76 റൺസെടുത്താണ് മായങ്ക് പുറത്തായത്. എട്ട് ഫോറുകളും ഒരു സിക്സും അദ്ദേഹത്തിൻെറ ബാറ്റിൽ നിന്ന് പിറന്നു. മായങ്കിൻെറ പ്രകടനം റെക്കോർഡ് ബുക്കിലും ഇടം പിടിച്ചു.
ഓസ്ട്രേലിയയിൽ അരങ്ങേറ്റ ടെസ്റ്റിൽ ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 71 വർഷം പഴക്കമുള്ള റെക്കോർഡാണ് മായങ്ക് തകർത്തത്. 1947ൽ ദത്തു ഫഡ്കർ നേടിയ 51 റൺസായിരുന്നു നേരത്തെയുള്ള റെക്കോർഡ്. വിദേശത്ത് അരങ്ങേറ്റ ടെസ്റ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ കൂടിയാണിത്.
ഓസ്ട്രേലിയയിൽ അരങ്ങേറ്റ ടെസ്റ്റിൽ ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 71 വർഷം പഴക്കമുള്ള റെക്കോർഡാണ് മായങ്ക് തകർത്തത്. 1947ൽ ദത്തു ഫഡ്കർ നേടിയ 51 റൺസായിരുന്നു നേരത്തെയുള്ള റെക്കോർഡ്. വിദേശത്ത് അരങ്ങേറ്റ ടെസ്റ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ കൂടിയാണിത്.