ഇന്ത്യയുടെ പരിചയ സമ്പത്തില്ലാത്ത ബോളിങ് നിരെയ നേരിട്ട് ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 369 റൺസിന് എല്ലാവരും പുറത്ത്. സെഞ്ച്വറി നേടിയ മാർനസ് ലാബുഷെയ്ൻ ആണ് ടീമിൻെറ ടോപ് സ്കോററായത്. ക്യാപ്റ്റൻ ടിം പെയ്ൻ 50 റൺസ് നേടി. കാമറൂൺ ഗ്രീൻ 47 റൺസ് നേടി. വാലറ്റക്കാരും ഭേദപ്പെട്ട സംഭാവന നൽകിയതോടെ ഓസീസ് മികച്ച സ്കോറിലെത്തി. ഇന്ത്യൻ നിരയിൽ അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന വാഷിങ്ടൺ സുന്ദറും ടി നടരാജനും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. ശാർദൂൽ താക്കൂറും മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഒന്നാം ദിനം പരിക്കേറ്റ് പിൻമാറിയ നവദീപ് സെയ്നി പിന്നീട് പന്തെറിഞ്ഞിട്ടില്ല. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് വീഴ്ത്തി.
Also Read: എല്ലാവരെയും കളിപ്പിച്ചിട്ടും ഒരാളെ മാത്രം ഇന്ത്യ ഒഴിവാക്കി; ഓസീസ് പര്യടനത്തിലെ നിർഭാഗ്യവാൻ ഈ സീനിയർ താരം!!
ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ചായക്ക് പിരിയുമ്പോഴേക്കും ഓപ്പണർമാരെ നഷ്ടമായി. 15 പന്തിൽ നിന്ന് 7 റൺസെടുത്ത ശുഭ്മാൻ ഗിൽ പെട്ടെന്ന് പുറത്തായെങ്കിലും രോഹിത് ശർമ മികച്ച ഫോമിലാണ് കളിച്ചത്. 74 പന്തിൽ നിന്ന് ആറ് ഫോറടക്കം 44 റൺസെടുത്ത രോഹിത് ലിയോണിൻെറ പന്തിൽ പുറത്തായി. രഹാനെയും പൂജാരയും ആണ് ക്രീസിലുള്ളത്. ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 62 റൺസെടുത്തു. മഴ കാരണം പിന്നീട് മത്സരം പിന്നീട് തുടങ്ങാനായില്ല.
Also Read: എല്ലാവരെയും കളിപ്പിച്ചിട്ടും ഒരാളെ മാത്രം ഇന്ത്യ ഒഴിവാക്കി; ഓസീസ് പര്യടനത്തിലെ നിർഭാഗ്യവാൻ ഈ സീനിയർ താരം!!
ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ചായക്ക് പിരിയുമ്പോഴേക്കും ഓപ്പണർമാരെ നഷ്ടമായി. 15 പന്തിൽ നിന്ന് 7 റൺസെടുത്ത ശുഭ്മാൻ ഗിൽ പെട്ടെന്ന് പുറത്തായെങ്കിലും രോഹിത് ശർമ മികച്ച ഫോമിലാണ് കളിച്ചത്. 74 പന്തിൽ നിന്ന് ആറ് ഫോറടക്കം 44 റൺസെടുത്ത രോഹിത് ലിയോണിൻെറ പന്തിൽ പുറത്തായി. രഹാനെയും പൂജാരയും ആണ് ക്രീസിലുള്ളത്. ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 62 റൺസെടുത്തു. മഴ കാരണം പിന്നീട് മത്സരം പിന്നീട് തുടങ്ങാനായില്ല.