സിഡ്നി: ഇന്ത്യ ഓസ്ട്രേലിയ ആദ്യ ഏകദിന മത്സരത്തിലെ കമന്ററിക്കിടെ തെറ്റുപറ്റിയ മുന്‍ ഓസ്ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ് ക്ഷമ ചോദിച്ചു. ഒരു ആരാധകനാണ് ഗില്‍ക്രിസ്റ്റിന്റെ പിഴവിനെക്കുറുച്ച് ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍ താരം സോഷ്യല്‍ മീഡിയയില്‍ ക്ഷമ ചോദിച്ച് രംഗത്തെത്തുകയും ചെയ്തു. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. കമന്ററിക്കിടയില്‍ ഇന്ത്യന്‍ താരം നവദീപ് സെയ്നിക്ക് തന്റെ പിതാവിനെ അടുത്തിടെ നഷ്ടമായെന്ന് ഗില്‍ക്രിസ്റ്റ് പറഞ്ഞിരുന്നു. മുഹമ്മദ് സിറാജിന് പകരം നവദീപ് സെയ്നിയെന്നാണ് ഗില്‍ക്രിസ്റ്റ് പറഞ്ഞതെന്ന് ആരാധകന് ചൂണ്ടിക്കാട്ടിയതോടെ ക്ഷമാപണം നടത്തി. പേരു പറയുന്നതില്‍ തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച ഗില്‍ക്രിസ്റ്റ് സിറാജിനോയും സെയ്നിയോടും ക്ഷമാപണം നടത്തുകയായിരുന്നു.
ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ പരമ്പരയ്ക്കെത്തിയതിന് പിന്നാലെയായിരുന്നു മുഹമ്മദ് സിറാജിന്റെ പിതാവ് അന്തരിച്ചത്. ഇതേതുടര്‍ന്ന് സിറാജിനെ ഇന്ത്യയിലെത്തിക്കാമെന്ന് ബിസിസിഐ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, രാജ്യത്തിനുവേണ്ടി കളിക്കുന്നതില്‍ അഭിമാനംകൊള്ളുന്ന പിതാവിനുവേണ്ടി ടീമിനൊപ്പം തുടരാനാണ് തന്റെ തീരുമാനമെന്ന് സിറാജ് അറിയിച്ചു. ഡിസംബര്‍ 17ന് ആരംഭിക്കുന്ന ടെസ്റ്റ് ടീമിലാണ് സിറാജിനേയും ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Also Read: ക്ലോഡിയ വില്ലഫെയ്ൻ ജീവിതസഖി, ആകെ എട്ട് മക്കൾ; അറിയാം മറഡോണയുടെ കുടുംബജീവിതം
തന്റെ മാതാവാണ് ഓസ്ട്രേലിയയില്‍ തുടരാനുള്ള പിന്തുണ നല്‍കിയതെന്ന് സിറാജ് പിന്നീട് പിറഞ്ഞു. ഇന്ത്യന്‍ ടീം അംഗങ്ങളും താരത്തിനൊപ്പം നിന്നു. ഐപിഎല്ലിലെ മിന്നുന്ന പ്രകടനമാണ് സിറാജിനെ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ടീമിലെത്തിച്ചത്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനുവേണ്ടി ഭേദപ്പെട്ട പ്രകടനം നടത്താന്‍ സിറാജന് കഴിഞ്ഞിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയില്‍ നിന്നും ഇശാന്ത് ശര്‍മ ഒഴിവായതോടെ സിറാജിന് ഇന്ത്യയ്ക്കുവേണ്ടി കളിക്കാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ പരമ്പരയ്ക്കെത്തിയതിന് പിന്നാലെയായിരുന്നു മുഹമ്മദ് സിറാജിന്റെ പിതാവ് അന്തരിച്ചത്. ഇതേതുടര്‍ന്ന് സിറാജിനെ ഇന്ത്യയിലെത്തിക്കാമെന്ന് ബിസിസിഐ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, രാജ്യത്തിനുവേണ്ടി കളിക്കുന്നതില്‍ അഭിമാനംകൊള്ളുന്ന പിതാവിനുവേണ്ടി ടീമിനൊപ്പം തുടരാനാണ് തന്റെ തീരുമാനമെന്ന് സിറാജ് അറിയിച്ചു. ഡിസംബര്‍ 17ന് ആരംഭിക്കുന്ന ടെസ്റ്റ് ടീമിലാണ് സിറാജിനേയും ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Also Read: ക്ലോഡിയ വില്ലഫെയ്ൻ ജീവിതസഖി, ആകെ എട്ട് മക്കൾ; അറിയാം മറഡോണയുടെ കുടുംബജീവിതം
തന്റെ മാതാവാണ് ഓസ്ട്രേലിയയില്‍ തുടരാനുള്ള പിന്തുണ നല്‍കിയതെന്ന് സിറാജ് പിന്നീട് പിറഞ്ഞു. ഇന്ത്യന്‍ ടീം അംഗങ്ങളും താരത്തിനൊപ്പം നിന്നു. ഐപിഎല്ലിലെ മിന്നുന്ന പ്രകടനമാണ് സിറാജിനെ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ടീമിലെത്തിച്ചത്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനുവേണ്ടി ഭേദപ്പെട്ട പ്രകടനം നടത്താന്‍ സിറാജന് കഴിഞ്ഞിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയില്‍ നിന്നും ഇശാന്ത് ശര്‍മ ഒഴിവായതോടെ സിറാജിന് ഇന്ത്യയ്ക്കുവേണ്ടി കളിക്കാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്.