ഓസ്ട്രേലിയക്കെതിരായ ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ നായകൻ വിരാട് കോലി റൺ ഔട്ടായി പുറത്തായത് വലിയ വിവാദമായിരുന്നു. ഉപനായകൻ അജിങ്ക്യ രഹാനെയായിരുന്നു കോലിയുടെ വിക്കറ്റ് നഷ്ടമാക്കുന്നതിന് കാരണക്കാരനായത്. അനാവശ്യ റണ്ണിന് ശ്രമിച്ച് വിക്കറ്റ് കളഞ്ഞതിന് രഹാനെ ഏറെ പഴികേട്ടു. രണ്ടാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ രഹാനെ പുറത്തായതും റൺ ഔട്ടായിട്ടാണ്. മത്സരത്തിൻെറ മൂന്നാം ദിനം രഹാനെയും ജഡേജയും ചേർന്ന് ടീമിൻെറ സ്കോർ ഉയർത്തുമ്പോഴാണ് വിക്കറ്റ് പോയത്. പാതി സാധ്യതയുണ്ടായിരുന്ന റണ്ണിനോടിയതിന് വലിയ വില കൊടുക്കേണ്ടി വന്നു. അപ്പോഴേക്കും നായകൻ സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. ജഡേജ അർധസെഞ്ച്വറിക്ക് അടുത്തും.
രഹാനെയുടെ പുറത്താവൽ തേർഡ് അമ്പയർ പരിശോധിച്ച് ബിഗ് സ്ക്രീനിൽ വിക്കറ്റെന്ന് കാണിച്ചപ്പോഴുള്ള താരത്തിൻെറ പ്രതികരണം ആരാധകരുടെ കയ്യടി നേടുകയാണ്. വളരെ കൂളായി ജഡേജയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ച് കൊണ്ടാണ് രഹാനെ മടങ്ങിയത്. ക്യാപ്റ്റൻെറ ഇന്നിങ്സ് പൂർത്തിയാക്കിയതിൻെറ ചാരിതാർഥ്യവും ആ മുഖത്തുണ്ടായിരുന്നു.
Also Read:വികുനയുടെ അഞ്ച് മാറ്റങ്ങള്‍, സഹലിന് സംഭവിച്ചത്, ഹക്കുവിന്റെ ഇംപാക്ട്! ബ്ലാസ്റ്റേഴ്സ് രക്ഷപ്പെടുമോ?
വിരാട് കോലിയോട് താരതമ്യപ്പെടുത്തിയാണ് പലരും രഹാനെയുടെ റൺ ഔട്ടിനോടുള്ള പ്രതികരണം വിലയിരുത്തുന്നത്. കോലി ചൂടാവുമെങ്കിൽ രഹാനെ വളരെ കൂളായി നേരിട്ടത് അനുകരണീയ മാതൃകയാണെന്ന് ആരാധകർ പറയുന്നു. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 326 റൺസാണ് നേടിയത്. രഹാനെ 112 റൺസ് നേടി.
രഹാനെയുടെ പുറത്താവൽ തേർഡ് അമ്പയർ പരിശോധിച്ച് ബിഗ് സ്ക്രീനിൽ വിക്കറ്റെന്ന് കാണിച്ചപ്പോഴുള്ള താരത്തിൻെറ പ്രതികരണം ആരാധകരുടെ കയ്യടി നേടുകയാണ്. വളരെ കൂളായി ജഡേജയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ച് കൊണ്ടാണ് രഹാനെ മടങ്ങിയത്. ക്യാപ്റ്റൻെറ ഇന്നിങ്സ് പൂർത്തിയാക്കിയതിൻെറ ചാരിതാർഥ്യവും ആ മുഖത്തുണ്ടായിരുന്നു.
Also Read:വികുനയുടെ അഞ്ച് മാറ്റങ്ങള്‍, സഹലിന് സംഭവിച്ചത്, ഹക്കുവിന്റെ ഇംപാക്ട്! ബ്ലാസ്റ്റേഴ്സ് രക്ഷപ്പെടുമോ?
വിരാട് കോലിയോട് താരതമ്യപ്പെടുത്തിയാണ് പലരും രഹാനെയുടെ റൺ ഔട്ടിനോടുള്ള പ്രതികരണം വിലയിരുത്തുന്നത്. കോലി ചൂടാവുമെങ്കിൽ രഹാനെ വളരെ കൂളായി നേരിട്ടത് അനുകരണീയ മാതൃകയാണെന്ന് ആരാധകർ പറയുന്നു. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 326 റൺസാണ് നേടിയത്. രഹാനെ 112 റൺസ് നേടി.