ന്യൂഡല്‍ഹി: അഞ്ചാം ഏകദിനത്തില്‍ ഓസീസിനെതിരെ ഇന്ത്യയ്ക്ക് 273 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് സ്വന്തമാക്കി.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോകകപ്പിന് മുമ്പായുള്ള അവസാന അന്താരാഷ്ട്ര പരമ്പരയാണിത്. ലോകകപ്പിന് മുമ്പ് പരമ്പര വിജയത്തിൽ കുറഞ്ഞതൊന്നും തന്നെ ടീം സ്വപ്നം കാണുന്നില്ല. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യയാണ് വിജയിച്ചിരുന്നത്. പിന്നീട് തുടർച്ചയായി രണ്ട് മത്സരങ്ങൾ പരാജയപ്പെടുകയായിരുന്നു.
മൊഹാലിയിൽ നടന്ന നാലാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ ഓസീസ് നേടിയത് ത്രസിപ്പിക്കുന്ന വിജയമാണ്. ഇന്ത്യയുടെ 358 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഓസ്ട്രേലിയ നാല് വിക്കറ്റ് വിജയമാണ് നേടിയത്.
ഇന്ത്യക്കെതിരെ ഏറ്റവും ഉയർന്ന റൺ ചേസ് ചെയ്താണ് ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയത്. ഇന്ത്യക്കെതിരെ ഏതൊരു ടീമും പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. ഇന്ത്യ ഉയർത്തിയ 358 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് മറികടന്നത്.
വെറും രണ്ടാം ഏകദിനം മാത്രം കളിക്കുന്ന ആഷ്ടൺ ടർണറാണ് ഓസ്ട്രേലിയയുടെ വിജയം ഉറപ്പാക്കിയത്. അഞ്ച് ഫോറും ആറ് സിക്സറും അദ്ദേഹത്തിൻെറ ബാറ്റിൽ നിന്ന് പിറന്നു. ഏറ്റവും മികച്ച ടീമിനെ തന്നായായിരിക്കും നാളെ ഇന്ത്യ കളത്തിൽ ഇറക്കുക. മുൻ നായകൻ എംഎസ് ധോണിക്ക് മത്സരത്തിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്.
- ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം. 28 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടവുമായി 157 റണ്‍സ് എന്ന നിലയിലാണ് ഓസീസ്
- ഓസീസിന് മൂന്ന് വിക്കറ്റ് നഷ്ടമായി. 35 ഓവറില്‍ 180 റണ്‍സ് എന്ന നിലയില്‍ ഓസ്ട്രേലിയ. സ്റ്റോയിനിസും ഹാന്‍ഡ്കോമ്പും ക്രീസില്‍