ഹൈദരാബാദ്: കേദാർ ജാദവിൻെറയും ധോണിയുടെയും ബാറ്റിങ് മികവിൽ മിന്നുന്ന വിജയം നേടി ഇന്ത്യ. ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിനത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യൻ ജയം. ഓസീസിൻെറ 237 റൺസ് പിന്തുടർന്ന ഇന്ത്യക്ക് തുടക്കത്തിലെ ധവാനെ നഷ്ടമായിരുന്നു. രോഹിതും ക്യാപ്റ്റൻ കോഹ്ലിയും ഭേദപ്പെട്ട രീതിയിൽ മുന്നോട്ട് പോയെങ്കിലും അധികം വൈകാതെ തന്നെ ഇരുവരും പുറത്തായി.
അഞ്ചാം വിക്കറ്റിൽ ഒത്തു ചേർന്ന ധോണിയും കേദാർ ജാദവും ചേർന്നാണ് ഇന്ത്യയെ പിന്നീട് വിജയത്തിലെത്തിയത്. ഇരുവരും പുറത്താവാതെ അർധശതകങ്ങൾ നേടി. ജാദവ് 81 റൺസും ധോണി 59 റൺസുമെടുത്ത് പുറത്താവാതെ നിന്നു. ബോളിങ് നിരയിൽ മുഹമ്മദ് ഷമി, ബുംറ, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
ഓസീസ് ഉയര്‍ത്തിയ 237 എന്ന വിജയലക്ഷ്യം വെറും നാല് വിക്കറ്റ് നഷ്ടത്തോടെ 240 റണ്‍സെടുത്താണ് ഇന്ത്യ മറികടന്നത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തിയിരിക്കുകയാണ്.
അഞ്ചാം വിക്കറ്റിൽ ഒത്തു ചേർന്ന ധോണിയും കേദാർ ജാദവും ചേർന്നാണ് ഇന്ത്യയെ പിന്നീട് വിജയത്തിലെത്തിയത്. ഇരുവരും പുറത്താവാതെ അർധശതകങ്ങൾ നേടി. ജാദവ് 81 റൺസും ധോണി 59 റൺസുമെടുത്ത് പുറത്താവാതെ നിന്നു. ബോളിങ് നിരയിൽ മുഹമ്മദ് ഷമി, ബുംറ, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
ഓസീസ് ഉയര്‍ത്തിയ 237 എന്ന വിജയലക്ഷ്യം വെറും നാല് വിക്കറ്റ് നഷ്ടത്തോടെ 240 റണ്‍സെടുത്താണ് ഇന്ത്യ മറികടന്നത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തിയിരിക്കുകയാണ്.