ന്യൂഡൽഹി: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഹാർദിക് പാണ്ഡ്യയെയും കെ.എൽ.രാഹുലിനെയും കളിപ്പിക്കില്ല. ഇരുവരെയും അന്വേഷണ വിധേയമായി പുറത്താക്കി. ടിവി ഷോയിൽ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയ ഇരുവർക്കുമെതിരെ അന്വേഷണം നടക്കുകയാണ്. ഇരുവരെയും രണ്ട് ഏകദിന മത്സരങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നാണ് നേരത്തെ ബിസിസിഐക്ക് ലഭിച്ചിരിക്കുന്ന ശുപാർശ. അവസാന ഇലവനിൽ സ്ഥാനം ഉറപ്പുള്ള താരമായിരുന്നു പാണ്ഡ്യ. എന്നാൽ താരത്തെ ഒഴിവാക്കാനാണ് തീരുമാനമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കെ.എൽ.രാഹുലിനെ ടീമിലേക്ക് നേരത്തെ തന്നെ പരിഗണിച്ചിരുന്നില്ല. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ അംഗങ്ങളാണ് ഇരുതാരങ്ങളും.
ഇരുവരെയും പരമ്പരയിൽ നിന്ന് ഒഴിവാക്കണമോയെന്ന കാര്യത്തിൽ ബിസിസിഐ തീരുമാനം വരാൻ കാത്തിരിക്കുകയാണ്. നേരത്തെ ഇന്ത്യൻ നായകൻ വിരാട് കോഹ‍്‍ലി ഇരുതാരങ്ങളെയും തള്ളി പറഞ്ഞിരുന്നു. ഇരുവരുടെയും പരാമർശങ്ങൾക്ക് ടീമിന് ഉത്തരവാദിത്വമില്ലെന്ന് കോഹ‍്‍ലി പറഞ്ഞു.
ഇരുവരെയും പരമ്പരയിൽ നിന്ന് ഒഴിവാക്കണമോയെന്ന കാര്യത്തിൽ ബിസിസിഐ തീരുമാനം വരാൻ കാത്തിരിക്കുകയാണ്. നേരത്തെ ഇന്ത്യൻ നായകൻ വിരാട് കോഹ‍്‍ലി ഇരുതാരങ്ങളെയും തള്ളി പറഞ്ഞിരുന്നു. ഇരുവരുടെയും പരാമർശങ്ങൾക്ക് ടീമിന് ഉത്തരവാദിത്വമില്ലെന്ന് കോഹ‍്‍ലി പറഞ്ഞു.