എതിർകളിക്കാരെ സ്ലെഡ്ജ് ചെയ്യുന്ന കാര്യത്തിൽ ഓസ്ട്രേലിയൻ താരങ്ങൾ എന്നും മുൻപന്തിയിലാണ്. അത് ഓസീസിൻെറ ക്രിക്കറ്റ് തന്ത്രങ്ങളിൽ തന്നെ ഒന്നാണ്. പ്രകോപിപ്പിച്ച് വിക്കറ്റെടുക്കാൻ അവർ ശ്രമിക്കും. എന്നാൽ ആ തന്ത്രം ഇപ്പോൾ പണ്ടത്തെ പോലെ ഫലിക്കുന്നില്ല. സിഡ്നി ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലിനെയും രോഹിത് ശർമയെയും രസകരമായി സംസാരിച്ച് പ്രകോപിപ്പിക്കാൻ ഓസീസ് താരം മാർനസ് ലാബുഷെയ്ൻെറ ശ്രമം. ആദ്യം ശുഭ്മാൻ ഗില്ലിനോടായിരുന്ന ചോദ്യം. "നിൻെറ ഫേവറിറ്റ് ക്രിക്കറ്റർ ആരാണ്... സച്ചിനാണോ... വിരാട് കോലിയെപ്പോലെ ആവാനാണോ ശ്രമിക്കുന്നത്... ദേ ക്യാച്ച്..." ഇങ്ങനെ പല കാര്യങ്ങളാണ് ഫീൽഡ് ചെയ്യവേ ലാബുഷെയ്ൻ ഗില്ലിനോട് ചോദിച്ചത്.
മത്സരം കഴിഞ്ഞ ശേഷം താൻ മറുപടി പറയാം എന്ന് മാത്രമാണ് ഗിൽ പ്രതികരിച്ചത്. ഇന്ത്യൻ ഉപനായകൻ രോഹിത് ശർമയോടും ഒരു കൈ നോക്കാൻ ലാബുഷെയ്ൻ ശ്രമിച്ചു. ക്വാറൻറീൻ സമയത്ത് എന്ത് ചെയ്തെന്നായിരുന്നു രോഹിതിനോടുള്ള ചോദ്യം. രോഹിത് അതിന് മറുപടിയൊന്നും പറയുകയുണ്ടായില്ല.
Also Read: ഈ ഇടയാത്തെ കൊമ്പൻമാരെ ഒന്ന് പിരിച്ച് വിട്ടൂടേ? ഇഞ്ചിൻ ഔട്ട് കംപ്ലീറ്റ്ലി; ബ്ലാസ്റ്റേഴ്സിന് ട്രോൾ മഴ!!
സിഡ്നി ടെസ്റ്റിൻെറ രണ്ടാം ദിനം ഓസീസ് ഒന്നാം ഇന്നിങ്സ് 338 റൺസിന് പുറത്തായി. ഇന്ത്യൻ ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. 50 റൺസെടുത്ത ശുഭ്മാൻ ഗില്ലും 26 റൺസെടുത്ത രോഹിത് ശർമയും പുറത്തായി.
മത്സരം കഴിഞ്ഞ ശേഷം താൻ മറുപടി പറയാം എന്ന് മാത്രമാണ് ഗിൽ പ്രതികരിച്ചത്. ഇന്ത്യൻ ഉപനായകൻ രോഹിത് ശർമയോടും ഒരു കൈ നോക്കാൻ ലാബുഷെയ്ൻ ശ്രമിച്ചു. ക്വാറൻറീൻ സമയത്ത് എന്ത് ചെയ്തെന്നായിരുന്നു രോഹിതിനോടുള്ള ചോദ്യം. രോഹിത് അതിന് മറുപടിയൊന്നും പറയുകയുണ്ടായില്ല.
Also Read: ഈ ഇടയാത്തെ കൊമ്പൻമാരെ ഒന്ന് പിരിച്ച് വിട്ടൂടേ? ഇഞ്ചിൻ ഔട്ട് കംപ്ലീറ്റ്ലി; ബ്ലാസ്റ്റേഴ്സിന് ട്രോൾ മഴ!!
സിഡ്നി ടെസ്റ്റിൻെറ രണ്ടാം ദിനം ഓസീസ് ഒന്നാം ഇന്നിങ്സ് 338 റൺസിന് പുറത്തായി. ഇന്ത്യൻ ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. 50 റൺസെടുത്ത ശുഭ്മാൻ ഗില്ലും 26 റൺസെടുത്ത രോഹിത് ശർമയും പുറത്തായി.