വിശാഖപട്ടണം: ഓസ്ട്രേലിയക്കെതിരായ ഒന്നാം ട്വൻറി20 മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതിന് രൂക്ഷ വിമർശനം ഏറ്റുവാങ്ങി മുൻ നായകൻ എംഎസ് ധോണി. താരത്തിൻെറ മെല്ലെപ്പോക്ക് മത്സരം പരാജയപ്പെടുത്തുന്നതിൽ പങ്ക് വഹിച്ചുവെന്നാണ് ട്വിറ്റർ ലോകം പറയുന്നത്. വിക്കറ്റുകൾ ഇടക്കിടെ നഷ്ടമായ ഘട്ടത്തിൽ ബാറ്റിങിന് ഇറങ്ങിയ ധോണി 37 പന്തിൽ നിന്ന് 29 റൺസുമായി പുറത്താവാതെ നിൽക്കുകയായിരുന്നു. അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ധോണി പാഴാക്കിയ പന്തുകൾ നിർണായകമായെന്നാണ് വിലയിരുത്തൽ.
ഇന്ത്യൻ ബാറ്റിങിൻെറ അവസാന ഓവറുകളിൽ ധോണി സിംഗിളുകൾ എടുത്തേയില്ല. ചാഹലിന് ബാറ്റ് ചെയ്യാനും അവസരം നൽകിയില്ല. എല്ലാ പന്തുകളും കളിക്കാൻ ശ്രമിച്ചെങ്കിലും റൺസ് എടുക്കുന്നതിൽ ധോണി അമ്പേ പരാജയപ്പെടുകയായിരുന്നു. മൂന്ന് വിക്കറ്റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ഇന്ത്യൻ ബാറ്റിങിൻെറ അവസാന ഓവറുകളിൽ ധോണി സിംഗിളുകൾ എടുത്തേയില്ല. ചാഹലിന് ബാറ്റ് ചെയ്യാനും അവസരം നൽകിയില്ല. എല്ലാ പന്തുകളും കളിക്കാൻ ശ്രമിച്ചെങ്കിലും റൺസ് എടുക്കുന്നതിൽ ധോണി അമ്പേ പരാജയപ്പെടുകയായിരുന്നു. മൂന്ന് വിക്കറ്റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്.