ന്യൂഡൽഹി: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചത് എംഎസ് ധോണിയും കേദാർ ജാദവും ചേർന്നുള്ള കൂട്ടുകെട്ടാണ്. വിക്കറ്റ് നഷ്ടപ്പെടുത്താതെ ധോണി നങ്കൂരമിട്ടപ്പോൾ ജാദവ് ഒരു ഭാഗത്ത് ആക്രമിച്ച് കളിച്ചു. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് പത്ത് വർഷം മുമ്പുള്ള ഒരു റെക്കോർഡ് കൂടി മറികടന്നു. ഓസ്ട്രേലിയക്കെതിരെ അഞ്ചാം വിക്കറ്റിൽ ഇന്ത്യൻ സഖ്യം നേടുന്ന ഏറ്റവും കൂടിയ റൺസാണ് ഇരുവരും ചേർന്ന് നേടിയത്. അഞ്ചാം വിക്കറ്റിൽ ധോണി - ജാദവ് സഖ്യം 141 റൺസെടുത്തു. സച്ചിൻ ടെണ്ടുൽക്കറും സുരേഷ് റെയ്നയും ചേർന്ന് സ്ഥാപിച്ച റെക്കോർഡാണ് ഇരുവരും മറികടന്നത്. 2009ൽ 137 റൺസാണ് ഇരുവരും ഓസ്ട്രേലിയക്കെതിരെ നേടിയിരുന്നത്.
ധോണിയും കേദാർ ജാദവും ചേർന്നാണ് ഓസീസിനെതിരെ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇരുവരും പുറത്താവാതെ അർധശതകങ്ങൾ നേടി. ജാദവ് 81 റൺസും ധോണി 59 റൺസുമെടുത്ത് പുറത്താവാതെ നിന്നു.
ധോണിയും കേദാർ ജാദവും ചേർന്നാണ് ഓസീസിനെതിരെ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇരുവരും പുറത്താവാതെ അർധശതകങ്ങൾ നേടി. ജാദവ് 81 റൺസും ധോണി 59 റൺസുമെടുത്ത് പുറത്താവാതെ നിന്നു.