അഡലെയ്ഡ്: രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 299 റൺസ് വിജയലക്ഷ്യം. ഷോൺ മാർഷിൻെറ സെഞ്ച്വറിയുടെ മികവിൽ ഓസ്ട്രേലിയ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു. ഗ്ലെൻ മാക്സ്വെൽ ഓസീസിനായി 48 റൺസെടുത്തു. 123 പന്തിൽ നിന്ന് 131 റൺസെടുത്താണ് മാർഷ് പുറത്തായത്. 11 ഫോറുകളും മൂന്ന് സിക്സറുകളും അദ്ദേഹത്തിൻെറ ബാറ്റിൽ നിന്ന് പിറന്നു. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ നാലും മുഹമ്മദ് ഷമി മൂന്നും വിക്കറ്റുകളെടുത്തു. ഭുവനേശ്വർ കുമാറിൻെറ കരിയറിലെ മികച്ച ബോളിങ് പ്രകടനങ്ങളിൽ ഒന്നാണിത്.
ഇന്ത്യക്കെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തെ ടീമിൽ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെ ആരോൺ ഫിഞ്ചിൻെറ നേതൃത്വത്തിലാണ് ഓസ്ട്രേലിയ ഇറങ്ങിയത്. ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ട്. പേസർ ഖലീൽ അഹമ്മദിന് പകരം മുഹമ്മദ് സിറാജിനെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദിനത്തിൽ സിറാജിൻെറ അരങ്ങേറ്റ മത്സരമാണിത്.
ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ തുടക്കത്തിൽ പതറിയെങ്കിലും ഷോൺ മാർഷിൻെറ ബാറ്റിങ് മികവിൽ മികച്ച നിലയിലെത്തി. മാർഷ് ഓസീസിനായി സെഞ്ച്വറി നേടി. പരമ്പരയിൽ ഒരു ഓസീസ് താരത്തിൻെറ ആദ്യ സെഞ്ച്വറിയാണിത്. 108 പന്തിൽ നിന്നാണ് മാർഷ് സെഞ്ച്വറി തികച്ചത്.
ഓസ്ട്രേലിയക്ക് മൂന്നാം വിക്കറ്റും നഷ്ടമായി. ഉസ്മാൻ ഖ്വാജ 21 റൺസെടുത്താണ് മടങ്ങിയത്.
ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ആറ് റൺസെടുത്തും അലക്സ് കാരേയ് 18 റൺസുമായാണ് മടങ്ങിയത്. ഷമിയും ഭുവനേശ്വർ കുമാറുമാണ് ഓരോ വിക്കറ്റുകൾ വീഴ്ത്തിയത്.
ഇന്ത്യക്കെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തെ ടീമിൽ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെ ആരോൺ ഫിഞ്ചിൻെറ നേതൃത്വത്തിലാണ് ഓസ്ട്രേലിയ ഇറങ്ങിയത്. ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ട്. പേസർ ഖലീൽ അഹമ്മദിന് പകരം മുഹമ്മദ് സിറാജിനെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദിനത്തിൽ സിറാജിൻെറ അരങ്ങേറ്റ മത്സരമാണിത്.
ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ തുടക്കത്തിൽ പതറിയെങ്കിലും ഷോൺ മാർഷിൻെറ ബാറ്റിങ് മികവിൽ മികച്ച നിലയിലെത്തി. മാർഷ് ഓസീസിനായി സെഞ്ച്വറി നേടി. പരമ്പരയിൽ ഒരു ഓസീസ് താരത്തിൻെറ ആദ്യ സെഞ്ച്വറിയാണിത്. 108 പന്തിൽ നിന്നാണ് മാർഷ് സെഞ്ച്വറി തികച്ചത്.
ഓസ്ട്രേലിയക്ക് മൂന്നാം വിക്കറ്റും നഷ്ടമായി. ഉസ്മാൻ ഖ്വാജ 21 റൺസെടുത്താണ് മടങ്ങിയത്.
ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ആറ് റൺസെടുത്തും അലക്സ് കാരേയ് 18 റൺസുമായാണ് മടങ്ങിയത്. ഷമിയും ഭുവനേശ്വർ കുമാറുമാണ് ഓരോ വിക്കറ്റുകൾ വീഴ്ത്തിയത്.