ബെംഗലൂരു: ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വൻറി20 മത്സരത്തിലും ഇന്ത്യക്ക് തോൽവി. ബെംഗലൂരുവിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ തകർത്തത്. ഗ്ലെൻ മാക്സ്വെൽ ഓസ്ട്രേലിയക്കായി സെഞ്ച്വറി നേടി.
ഇന്ത്യയുടെ 190 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഓസ്ട്രേലിയ മികച്ച രീതിയിലാണ് തുടങ്ങിയത്. ഓപ്പണർ ഡി ആർസി ഷോർട്ട് 40 റൺസെടുത്താണ് പുറത്തായത്. ഗ്ലെൻ മാക്സ്വെല്ലിൻെറ തകർപ്പൻ പ്രകടനമാണ് ഓസീസിനെ പിന്നോട് മുന്നോട്ട് നയിച്ചത്.
ഓസ്ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. കെ.എൽ.രാഹുലും ശിഖർ ധവാനും മികച്ച തുടക്കമാണ് സമ്മാനിച്ചത്. 47 റൺസെടുത്ത കെഎൽ രാഹുൽ പുറത്തായി.
അർഹിച്ച അർധസെഞ്ച്വറിയാണ് അദ്ദേഹത്തിന് നഷ്ടമായത്. 26 പന്തിൽ നിന്ന് രാഹുൽ 47 റൺസെടുത്തു. 38 പന്തിൽ നിന്ന് 72 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. എംഎസ് ധോണി 23 പന്തിൽ നിന്ന് 40 റൺസെടുത്തു.
24 പന്തിൽ നിന്ന് 14 റൺസെടുത്ത് ശിഖർ ധവാൻ പുറത്തായി.
വിജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഓസ്ട്രേലിയക്കെതിരെ ഇറങ്ങുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യ മൂന്ന് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. രണ്ട് മത്സരങ്ങൾ മാത്രമാണ് പരമ്പരയിലുള്ളത്. ട്വൻറി20 പരമ്പരയ്ക്ക് ശേഷം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ അഞ്ച് ഏകദിന മത്സരങ്ങളുമുണ്ട്.
ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഓപ്പണർ രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചു. പകരം ശിഖർ ധവാനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മായങ്ക് മാർക്കണ്ഡെയ്ക്ക് പകരം വിജയ് ശങ്കർ ടീമിൽ ഇടം പിടിച്ചു. ആദ്യ മത്സരത്തിൽ അമ്പേ പരാജയപ്പെട്ട പേസർ ഉമേഷ് യാദവിനെ മാറ്റി. പകരം സിദ്ദാർഥ് കൗൾ ടീമിൽ ഇടം കണ്ടെത്തി.
ഇന്ത്യൻ പേസർ ജസപ്രീത് ബുംറ ചരിത്രനേട്ടത്തിനരികെയാണ്. മത്സരത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്താനായാൽ ഇന്ത്യക്കായി ട്വൻറി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന താരമായി ബുംറ മാറും. ഇത് വരെ 51 വിക്കറ്റുകളാണ് ബുംറ ട്വൻറി20യിൽ വീഴ്ത്തിയിട്ടുള്ളത്.
ഇന്ത്യയുടെ 190 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഓസ്ട്രേലിയ മികച്ച രീതിയിലാണ് തുടങ്ങിയത്. ഓപ്പണർ ഡി ആർസി ഷോർട്ട് 40 റൺസെടുത്താണ് പുറത്തായത്. ഗ്ലെൻ മാക്സ്വെല്ലിൻെറ തകർപ്പൻ പ്രകടനമാണ് ഓസീസിനെ പിന്നോട് മുന്നോട്ട് നയിച്ചത്.
ഓസ്ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. കെ.എൽ.രാഹുലും ശിഖർ ധവാനും മികച്ച തുടക്കമാണ് സമ്മാനിച്ചത്. 47 റൺസെടുത്ത കെഎൽ രാഹുൽ പുറത്തായി.
അർഹിച്ച അർധസെഞ്ച്വറിയാണ് അദ്ദേഹത്തിന് നഷ്ടമായത്. 26 പന്തിൽ നിന്ന് രാഹുൽ 47 റൺസെടുത്തു. 38 പന്തിൽ നിന്ന് 72 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. എംഎസ് ധോണി 23 പന്തിൽ നിന്ന് 40 റൺസെടുത്തു.
24 പന്തിൽ നിന്ന് 14 റൺസെടുത്ത് ശിഖർ ധവാൻ പുറത്തായി.
വിജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഓസ്ട്രേലിയക്കെതിരെ ഇറങ്ങുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യ മൂന്ന് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. രണ്ട് മത്സരങ്ങൾ മാത്രമാണ് പരമ്പരയിലുള്ളത്. ട്വൻറി20 പരമ്പരയ്ക്ക് ശേഷം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ അഞ്ച് ഏകദിന മത്സരങ്ങളുമുണ്ട്.
ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഓപ്പണർ രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചു. പകരം ശിഖർ ധവാനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മായങ്ക് മാർക്കണ്ഡെയ്ക്ക് പകരം വിജയ് ശങ്കർ ടീമിൽ ഇടം പിടിച്ചു. ആദ്യ മത്സരത്തിൽ അമ്പേ പരാജയപ്പെട്ട പേസർ ഉമേഷ് യാദവിനെ മാറ്റി. പകരം സിദ്ദാർഥ് കൗൾ ടീമിൽ ഇടം കണ്ടെത്തി.
ഇന്ത്യൻ പേസർ ജസപ്രീത് ബുംറ ചരിത്രനേട്ടത്തിനരികെയാണ്. മത്സരത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്താനായാൽ ഇന്ത്യക്കായി ട്വൻറി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന താരമായി ബുംറ മാറും. ഇത് വരെ 51 വിക്കറ്റുകളാണ് ബുംറ ട്വൻറി20യിൽ വീഴ്ത്തിയിട്ടുള്ളത്.