ന്യൂഡൽഹി: കളിച്ച ഒരു മത്സരത്തിലും തോൽവിയറിയാതെയുള്ള മുന്നേറ്റം. ബാറ്റിങിലും ബോളിങിലും ഒരുപോലെ ഒത്തിണക്കം. സെമിഫൈനലിൽ പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഫൈനലിലേക്ക്. കൗമാര ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ 'വൻമതിൽ' രാഹുൽ ദ്രാവിഡിൻെറ കുട്ടികൾ നാളെ കലാശപ്പോരാട്ടത്തിന് ഇറങ്ങുകയാണ്.
പ്രിഥ്വി ഷായുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന് ഇത് ദ്രാവിഡിന് ഗുരുദക്ഷിണ നൽകാൻ കൂടിയുള്ള അവസരമാണ്. ടൂർണമെൻറിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ 100 റൺസിന് തോൽപ്പിച്ച് കൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. അവസാനം ഫൈനലിലും വിജയം ആവർത്തിച്ച് കപ്പുയർത്താൻ തന്നെയായിരിക്കും ഇന്ത്യൻ ചുണക്കുട്ടികളുടെ ശ്രമം.
ശുഭ്‍മാൻ ഗില്ലിൻെറയും പ്രിഥ്വി ഷായുടെയും നേതൃത്വത്തിലുള്ള ഇന്ത്യൻ ബാറ്റിങ് നിര മികച്ച ഫോമിലാണ്. ഗിൽ ടൂർണമെൻറിലെ തന്നെ രണ്ടാമത്തെ ടോപ്പ് സ്കോററാണ്. അനുകുൽ റോയ് (12വിക്കറ്റ്), ശിവ മാവി(8), കമലേഷ് നാഗർകോട്ടി(7) എന്നിവർ അടങ്ങിയ ബൗളിങ് നിരയും ഇന്ത്യക്ക് തികഞ്ഞ ആത്മവിശ്വാസമാണ് നൽകുന്നത്.
പ്രിഥ്വി ഷായുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന് ഇത് ദ്രാവിഡിന് ഗുരുദക്ഷിണ നൽകാൻ കൂടിയുള്ള അവസരമാണ്. ടൂർണമെൻറിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ 100 റൺസിന് തോൽപ്പിച്ച് കൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. അവസാനം ഫൈനലിലും വിജയം ആവർത്തിച്ച് കപ്പുയർത്താൻ തന്നെയായിരിക്കും ഇന്ത്യൻ ചുണക്കുട്ടികളുടെ ശ്രമം.
ശുഭ്‍മാൻ ഗില്ലിൻെറയും പ്രിഥ്വി ഷായുടെയും നേതൃത്വത്തിലുള്ള ഇന്ത്യൻ ബാറ്റിങ് നിര മികച്ച ഫോമിലാണ്. ഗിൽ ടൂർണമെൻറിലെ തന്നെ രണ്ടാമത്തെ ടോപ്പ് സ്കോററാണ്. അനുകുൽ റോയ് (12വിക്കറ്റ്), ശിവ മാവി(8), കമലേഷ് നാഗർകോട്ടി(7) എന്നിവർ അടങ്ങിയ ബൗളിങ് നിരയും ഇന്ത്യക്ക് തികഞ്ഞ ആത്മവിശ്വാസമാണ് നൽകുന്നത്.