സ്വന്തം നാട്ടിലെ കാണികൾക്ക് മുന്നിൽ രവിചന്ദ്രൻ അശ്വിൻ നിറഞ്ഞാടിയപ്പോൾ ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ലീഡ്. 148 പന്തിൽ നിന്ന് 106 റൺസ് നേടിയ അശ്വിൻെറ ബാറ്റിങ് മികവാണ് ഇന്ത്യൻ സ്കോർ രണ്ടാം ഇന്നിങ്സിൽ 200 കടത്തിയത്. വിക്കറ്റുകൾ വീണ് ടീം ബാറ്റിങ് തകർച്ചയെ നേരിട്ടപ്പോൾ നായകൻ വിരാട് കോലിയും അശ്വിനും ചേർന്നാണ് ഇന്ത്യയെ കരകയറ്റിയത്. കോലി 149 പന്തിൽ നിന്ന് 62 റൺസെടുത്തു. വാലറ്റത്ത് ഇശാന്ത് ശർമയും മുഹമ്മദ് സിറാജും മികച്ച പിന്തുണ നൽകിയതോടെ അശ്വിന് സെഞ്ച്വറി പൂർത്തിയാക്കൻ സാധിച്ചു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 286 റൺസിന് അവസാനിച്ചു. രണ്ട് ദിനം ബാക്കിനിൽക്കെ ഇന്ത്യക്ക് 481 റൺസിൻെറ ലീഡാണുള്ളത്.
മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 53 റൺസെടുത്തു. ക്യാപ്റ്റൻ ജോ റൂട്ടും ഡാനിയൽ ലോറൻസുമാണ് ക്രീസിൽ. അക്സർ പട്ടേൽ രണ്ട് വിക്കറ്റുകളും അശ്വിൻ ഒരു വിക്കറ്റുമെടുത്തു.
തുടക്കത്തിൽ പതറി
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൻെറ മൂന്നാം ദിനം തുടക്കത്തിൽ തന്നെ ഇന്ത്യൻ ബാറ്റിങ് നിര പതറുന്നു. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യക്ക് 1 വിക്കറ്റ് മാത്രമാണ് നഷ്ടമായിരുന്നത്. ശുഭ്മാൻ ഗിൽ 14 റൺസെടുത്ത് ജാക്ക് ലീച്ചിന് മുന്നിൽ എൽബിഡബ്ല്യു ആവുകയായിരുന്നു. മൂന്നാം ദിനം കളി തുടങ്ങിയപ്പോൾ തന്നെ ഇന്ത്യ തിരിച്ചടി നേരിട്ടു.
രോഹിത് ശർമ (26), ചേതേശ്വർ പുജാര (7) എന്നിവർ പെട്ടെന്ന് പുറത്തായി. പുജാര റൺ ഔട്ടായാണ് പുറത്തായത്. അത്യപൂർവമായാണ് പുജാര ഇങ്ങനെ പുറത്തായിട്ടുള്ളത്. സ്ഥാനക്കയറ്റം കിട്ടി നേരത്തെയിറങ്ങിയ റിഷഭ് പന്തിനും തിളങ്ങാനായില്ല. 11 പന്തിൽ നിന്ന് 8 റൺസ് നേടിയ റിഷഭ് പന്ത് ജാക്ക് ലീച്ചിൻെറ പന്തിൽ തന്നെയാണ് പുറത്തായത്.
Also Read: ഭാര്യക്ക് സമ്മാനം നൽകാതെ രോഹിതിന് ആഘോഷമില്ല, സെഞ്ച്വറി റിതികയ്ക്കുള്ള പ്രണയ സമ്മാനമോ? പറയാൻ കാരണമുണ്ട്!!
ഒരുഭാഗത്ത് വിരാട് കോലി മാത്രമാണ് പിടിച്ച് നിൽക്കാൻ ശ്രമിച്ചത്. കോലിക്ക് കൂട്ടാവുമെന്ന് കരുതിയ ഉപനായകൻ അജിങ്ക്യ രഹാനെ 14 പന്തിൽ നിന്ന് 10 റൺസെടുത്ത് പുറത്തായി. ഇന്ത്യയുടെ നിലവിലുള്ള ലീഡ് 250 റൺസ് കടന്നിട്ടുണ്ട്.
34 ഓവറിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 98 റൺസെടുത്തിട്ടുണ്ട്.
മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 53 റൺസെടുത്തു. ക്യാപ്റ്റൻ ജോ റൂട്ടും ഡാനിയൽ ലോറൻസുമാണ് ക്രീസിൽ. അക്സർ പട്ടേൽ രണ്ട് വിക്കറ്റുകളും അശ്വിൻ ഒരു വിക്കറ്റുമെടുത്തു.
തുടക്കത്തിൽ പതറി
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൻെറ മൂന്നാം ദിനം തുടക്കത്തിൽ തന്നെ ഇന്ത്യൻ ബാറ്റിങ് നിര പതറുന്നു. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യക്ക് 1 വിക്കറ്റ് മാത്രമാണ് നഷ്ടമായിരുന്നത്. ശുഭ്മാൻ ഗിൽ 14 റൺസെടുത്ത് ജാക്ക് ലീച്ചിന് മുന്നിൽ എൽബിഡബ്ല്യു ആവുകയായിരുന്നു. മൂന്നാം ദിനം കളി തുടങ്ങിയപ്പോൾ തന്നെ ഇന്ത്യ തിരിച്ചടി നേരിട്ടു.
രോഹിത് ശർമ (26), ചേതേശ്വർ പുജാര (7) എന്നിവർ പെട്ടെന്ന് പുറത്തായി. പുജാര റൺ ഔട്ടായാണ് പുറത്തായത്. അത്യപൂർവമായാണ് പുജാര ഇങ്ങനെ പുറത്തായിട്ടുള്ളത്. സ്ഥാനക്കയറ്റം കിട്ടി നേരത്തെയിറങ്ങിയ റിഷഭ് പന്തിനും തിളങ്ങാനായില്ല. 11 പന്തിൽ നിന്ന് 8 റൺസ് നേടിയ റിഷഭ് പന്ത് ജാക്ക് ലീച്ചിൻെറ പന്തിൽ തന്നെയാണ് പുറത്തായത്.
Also Read: ഭാര്യക്ക് സമ്മാനം നൽകാതെ രോഹിതിന് ആഘോഷമില്ല, സെഞ്ച്വറി റിതികയ്ക്കുള്ള പ്രണയ സമ്മാനമോ? പറയാൻ കാരണമുണ്ട്!!
ഒരുഭാഗത്ത് വിരാട് കോലി മാത്രമാണ് പിടിച്ച് നിൽക്കാൻ ശ്രമിച്ചത്. കോലിക്ക് കൂട്ടാവുമെന്ന് കരുതിയ ഉപനായകൻ അജിങ്ക്യ രഹാനെ 14 പന്തിൽ നിന്ന് 10 റൺസെടുത്ത് പുറത്തായി. ഇന്ത്യയുടെ നിലവിലുള്ള ലീഡ് 250 റൺസ് കടന്നിട്ടുണ്ട്.
34 ഓവറിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 98 റൺസെടുത്തിട്ടുണ്ട്.