ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 205 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യക്കായി സ്പിന്നർമാരായ അക്സർ പട്ടേൽ നാല് വിക്കറ്റും ആർ അശ്വിൻ മൂന്ന് വിക്കറ്റും വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റും വീഴ്ത്തി. പേസർ മുഹമ്മദ് സിറാജ് രണ്ട് നിർണായക വിക്കറ്റുകളും വീഴ്ത്തി. 122 പന്തിൽ നിന്ന് 55 റൺസ് നേടിയ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിൻെറ ടോപ് സ്കോറർ. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 12 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 24 റൺസെടുത്തു. റണ്ണൊന്നുമെടുക്കാതെ ശുഭ്മാൻ ഗില്ലാണ് പുറത്തായത്. ചായക്ക് പിരിയുമ്പോൾ 5 വിക്കറ്റ് നഷ്ടം
ഒന്നാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച് 50 ഓവറുകൾ പിന്നിടുമ്പോൾ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. അക്സർ പട്ടേലും മുഹമ്മദ് സിറാജുമാണ് ഇംഗ്ലണ്ടിനെ കാര്യമായി വേട്ടയാടിയത്. ചായക്ക് പിരിയുമ്പോൾ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. അർധശതകം നേടിയ ബെൻ സ്റ്റോക്സ് പുറത്തായി.
ഇംഗ്ലണ്ടിന് ബാറ്റിങ്
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തു. പരമ്പരയിൽ നിലവിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ചെന്നൈയിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടാണ് വിജയിച്ചത്. എന്നാൽ ചെന്നൈയിൽ തന്നെ നടന്ന രണ്ടാം മത്സരവും അഹമ്മദാബാദിലെ മൂന്നാം ടെസ്റ്റും ഇന്ത്യ സ്വന്തമാക്കി.
ഇന്ത്യൻ ടീമിൽ ഒരേയൊരു മാറ്റം മാത്രമാണുള്ളത്. വ്യക്തിപരമായ കാരണങ്ങളാൽ മത്സരത്തിൽ നിന്ന് പിൻമാറിയ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് തിരികെയെത്തി. സ്പിന്നർമാരെ കാര്യമായി തുണയ്ക്കുന്ന പിച്ചിൽ അക്സർ പട്ടേൽ, ആർ അശ്വിൻ, വാഷിങ്ടൺ സുന്ദർ എന്നിവരാണ് ഇന്ത്യൻ നിരയിലെ സ്പിന്നർമാർ.
Also Read: ഫിഞ്ചും ടിം പെയ്‌നും പോര; ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മറ്റൊരാളെ ചൂട്ടിക്കാട്ടി വാര്‍ണർ!!
ഇംഗ്ലണ്ടും ഇത്തവണ രണ്ടും കൽപ്പിച്ച് തന്നെയാണ് ഇറങ്ങിയിരിക്കുന്നത്. സ്പിന്നർ ഡോം ബെസ്സിനെയും ഡാൻ ലോറൻസിനെയും ഉൾപ്പെടുത്തിയപ്പോൾ പേസർമാരായ ജോഫ്ര ആർച്ചറിനെയും സ്റ്റ്യൂവർട്ട് ബ്രോഡിനെയും ഒഴിവാക്കി.
ഒന്നാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച് 50 ഓവറുകൾ പിന്നിടുമ്പോൾ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. അക്സർ പട്ടേലും മുഹമ്മദ് സിറാജുമാണ് ഇംഗ്ലണ്ടിനെ കാര്യമായി വേട്ടയാടിയത്. ചായക്ക് പിരിയുമ്പോൾ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. അർധശതകം നേടിയ ബെൻ സ്റ്റോക്സ് പുറത്തായി.
ഇംഗ്ലണ്ടിന് ബാറ്റിങ്
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തു. പരമ്പരയിൽ നിലവിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ചെന്നൈയിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടാണ് വിജയിച്ചത്. എന്നാൽ ചെന്നൈയിൽ തന്നെ നടന്ന രണ്ടാം മത്സരവും അഹമ്മദാബാദിലെ മൂന്നാം ടെസ്റ്റും ഇന്ത്യ സ്വന്തമാക്കി.
ഇന്ത്യൻ ടീമിൽ ഒരേയൊരു മാറ്റം മാത്രമാണുള്ളത്. വ്യക്തിപരമായ കാരണങ്ങളാൽ മത്സരത്തിൽ നിന്ന് പിൻമാറിയ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് തിരികെയെത്തി. സ്പിന്നർമാരെ കാര്യമായി തുണയ്ക്കുന്ന പിച്ചിൽ അക്സർ പട്ടേൽ, ആർ അശ്വിൻ, വാഷിങ്ടൺ സുന്ദർ എന്നിവരാണ് ഇന്ത്യൻ നിരയിലെ സ്പിന്നർമാർ.
Also Read: ഫിഞ്ചും ടിം പെയ്‌നും പോര; ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മറ്റൊരാളെ ചൂട്ടിക്കാട്ടി വാര്‍ണർ!!
ഇംഗ്ലണ്ടും ഇത്തവണ രണ്ടും കൽപ്പിച്ച് തന്നെയാണ് ഇറങ്ങിയിരിക്കുന്നത്. സ്പിന്നർ ഡോം ബെസ്സിനെയും ഡാൻ ലോറൻസിനെയും ഉൾപ്പെടുത്തിയപ്പോൾ പേസർമാരായ ജോഫ്ര ആർച്ചറിനെയും സ്റ്റ്യൂവർട്ട് ബ്രോഡിനെയും ഒഴിവാക്കി.