അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇരുടീമുകളിലുമായി ഏറ്റവും കൂടുതൽ റൺസ് നേടിയത് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയാണ്. ആദ്യ ഇന്നിങ്സിൽ അദ്ദേഹം 66 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ 25 റൺസുമായി പുറത്താവാതെ നിന്നു. രോഹിതിന് പുറമെ ടെസ്റ്റിൽ അർധശതകം നേടിയത് ഇംഗ്ലീഷ് ബാറ്റ്സ്മാൻ സാക് ക്രോളെയ് മാത്രമാണ്. രണ്ട് ദിവസം കൊണ്ട് ടെസ്റ്റ് തീർന്നതോടെ അഹമ്മദാബാദിലെ പിച്ചിനെ രൂക്ഷമായി വിമർശിക്കുന്നവരുണ്ട്. എന്നാൽ ഇതിലൊരു കാര്യവുമില്ലെന്നാണ് രോഹിതിൻെറ അഭിപ്രായം. നന്നായി ബാറ്റ് ചെയ്യാൻ സാധിക്കുന്ന പിച്ചാണ് മൊട്ടേരയിലേത്. ശ്രദ്ധയോടെ കളിക്കണമെന്നതാണ് പ്രധാനം. ഇത്തരം പിച്ചിൽ അത് വളരെ പ്രധാനമാണ്. എന്നാൽ ബാറ്റ്സ്മാൻമാർ വലിയ പിഴവുകൾ വരുത്തി. അത് കൊണ്ടാണ് മികച്ച സ്കോർ നേടാനാവാതെ പോയതെന്നും രോഹിത് ശർമ പറഞ്ഞു.
Also Read: മൂന്നാം അമ്പയര്‍ തീരുമാനം ഇന്ത്യയ്ക്ക് അനുകൂലമെന്ന് ഇംഗ്ലണ്ട് താരം, അഹമ്മദാബാദ് ടെസ്റ്റ് വിവാദത്തിൽ
"ഇത്തരമൊരു പിച്ചിൽ ബാറ്റ് ചെയ്യുമ്പോൾ റൺസ് സ്കോർ ചെയ്യാനുള്ള ശ്രമവും നിങ്ങളുടെ ഭാഗത്ത് നിന്ന് വേണം. ബാറ്റ്സ്മാൻമാർ അനാവശ്യമായി പ്രതിരോധത്തിലൂന്നിയത് വിനയായിട്ടുണ്ട്," മൂന്നാം ടെസ്റ്റിലെ ഇന്ത്യൻ വിജയത്തിന് ശേഷം രോഹിത് ശർമ പറഞ്ഞു. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിനാണ് വിജയിച്ചത്.
Also Read: രണ്ട് ദിവസം കൊണ്ട് ടെസ്റ്റ് തീർന്നു, ഇതെന്ത് പിച്ചെന്ന് യുവരാജ്, അനുകൂലിച്ച് മുൻതാരങ്ങളും; ഗാവസ്കറിന് വ്യത്യസ്ത അഭിപ്രായം!!
Also Read: മൂന്നാം അമ്പയര്‍ തീരുമാനം ഇന്ത്യയ്ക്ക് അനുകൂലമെന്ന് ഇംഗ്ലണ്ട് താരം, അഹമ്മദാബാദ് ടെസ്റ്റ് വിവാദത്തിൽ
"ഇത്തരമൊരു പിച്ചിൽ ബാറ്റ് ചെയ്യുമ്പോൾ റൺസ് സ്കോർ ചെയ്യാനുള്ള ശ്രമവും നിങ്ങളുടെ ഭാഗത്ത് നിന്ന് വേണം. ബാറ്റ്സ്മാൻമാർ അനാവശ്യമായി പ്രതിരോധത്തിലൂന്നിയത് വിനയായിട്ടുണ്ട്," മൂന്നാം ടെസ്റ്റിലെ ഇന്ത്യൻ വിജയത്തിന് ശേഷം രോഹിത് ശർമ പറഞ്ഞു. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിനാണ് വിജയിച്ചത്.
Also Read: രണ്ട് ദിവസം കൊണ്ട് ടെസ്റ്റ് തീർന്നു, ഇതെന്ത് പിച്ചെന്ന് യുവരാജ്, അനുകൂലിച്ച് മുൻതാരങ്ങളും; ഗാവസ്കറിന് വ്യത്യസ്ത അഭിപ്രായം!!