അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പേസർ ജസ്പ്രീത് ബുംറയെ ഒഴിവാക്കി. വ്യക്തിപരമായ കാരണത്താൽ താൻ മത്സരത്തിൽ നിന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുന്നതായി ബുംറ ബിസിസിഐയെ അറിയിച്ചു. ടീമിൽ മറ്റ് മാറ്റങ്ങളൊന്നും തന്നെ ഉണ്ടാവില്ലെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ വ്യക്തമാക്കി. ബുംറക്ക് പകരമായി ആരെയും ടീമിൽ ഉൾപ്പെടുത്തുന്നില്ല. മൂന്നാം ടെസ്റ്റിനുണ്ടായിരുന്ന അതേ ടീം തന്നെ തുടരും. മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ശാർദൂൽ താക്കൂറിന് പകരം ഉമേഷ് യാദവിനെ ഉൾപ്പെടുത്തിയിരുന്നു. ബുംറ ഇല്ലാത്ത സാഹചര്യത്തിൽ ഉമേഷോ മുഹമ്മദ് സിറാജോ പകരം പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിക്കും.
മൂന്ന് സ്പിന്നർമാരും രണ്ട് പേസർമാരുമായിട്ടായിരിക്കും ഇന്ത്യ അഹമ്മദാബാദിൽ നടക്കുന്ന നാലാം ടെസ്റ്റിലും കളിക്കുക. ഇശാന്ത് ശർമയും ബുംറയുമായിരുന്നു മൂന്നാം ടെസ്റ്റിൽ കളിച്ചത്. ഇരുവരും ഇംഗ്ലണ്ടിൻെറ രണ്ടാം ടെസ്റ്റിൽ പന്തെറിയുകയും ചെയ്തിരുന്നില്ല. പൂർണമായും സ്പിന്നർമാർ മേൽക്കൈ നേടിയിട്ടുള്ള ഒരു ടെസ്റ്റ് പരമ്പരയാണ് പുരോഗമിക്കുന്നത്. നേരത്തെ രണ്ടാം ടെസ്റ്റിലും ബുംറക്ക് വിശ്രമം അനുവദിച്ചിരുന്നു.
Also Read:സച്ചിനും ലാറയും ജയസൂര്യയും വീണ്ടും കളിക്കുന്നു; ലെജൻഡ്സിൻെറ ടി20 പരമ്പര മാർച്ച് 5 മുതൽ!!
മാർച്ച് നാല് മുതൽ എട്ട് വരെയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റ്. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.
മൂന്ന് സ്പിന്നർമാരും രണ്ട് പേസർമാരുമായിട്ടായിരിക്കും ഇന്ത്യ അഹമ്മദാബാദിൽ നടക്കുന്ന നാലാം ടെസ്റ്റിലും കളിക്കുക. ഇശാന്ത് ശർമയും ബുംറയുമായിരുന്നു മൂന്നാം ടെസ്റ്റിൽ കളിച്ചത്. ഇരുവരും ഇംഗ്ലണ്ടിൻെറ രണ്ടാം ടെസ്റ്റിൽ പന്തെറിയുകയും ചെയ്തിരുന്നില്ല. പൂർണമായും സ്പിന്നർമാർ മേൽക്കൈ നേടിയിട്ടുള്ള ഒരു ടെസ്റ്റ് പരമ്പരയാണ് പുരോഗമിക്കുന്നത്. നേരത്തെ രണ്ടാം ടെസ്റ്റിലും ബുംറക്ക് വിശ്രമം അനുവദിച്ചിരുന്നു.
Also Read:സച്ചിനും ലാറയും ജയസൂര്യയും വീണ്ടും കളിക്കുന്നു; ലെജൻഡ്സിൻെറ ടി20 പരമ്പര മാർച്ച് 5 മുതൽ!!
മാർച്ച് നാല് മുതൽ എട്ട് വരെയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റ്. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.