ലോർഡ‍്‍സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തിൽ ബാറ്റിങിൽ തിളങ്ങിയ നായകൻ വിരാട് കോഹ‍്‍ലിയും രണ്ടാം ടെസ്റ്റിൽ നിറം മങ്ങിയിരുന്നു.
കടുത്ത പുറം വേദനയുമായാണ് കോഹ‍്‍ലി മത്സരത്തിൽ കളിച്ചത്. നോട്ടിങ്ങാം ടെസ്റ്റിന് മുമ്പായി താൻ ശാരീരിക ക്ഷമത വീണ്ടെടുക്കുമെന്ന് കോഹ‍്‍ലി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. പുറം വേദന ഇടക്കിടെ വരുന്നുണ്ടെന്ന് കോഹ‍്‍ലി പറഞ്ഞു.
ഒരുപാട് മത്സരങ്ങൾ തുടർച്ചയായി കളിക്കുന്നത് കൊണ്ടാണ് ഇതുണ്ടായത്. ആവശ്യത്തിന് വിശ്രമം ലഭിക്കുന്നില്ലെന്നും കോഹ‍്‍ലി കൂട്ടിച്ചേർത്തു. "അഞ്ച് ദിവസം മാത്രം മതി എല്ലാം ശരിയാവാൻ. എനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്," കോഹ‍്‍ലി കൂട്ടിച്ചേർത്തു.
കടുത്ത പുറം വേദനയുമായാണ് കോഹ‍്‍ലി മത്സരത്തിൽ കളിച്ചത്. നോട്ടിങ്ങാം ടെസ്റ്റിന് മുമ്പായി താൻ ശാരീരിക ക്ഷമത വീണ്ടെടുക്കുമെന്ന് കോഹ‍്‍ലി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. പുറം വേദന ഇടക്കിടെ വരുന്നുണ്ടെന്ന് കോഹ‍്‍ലി പറഞ്ഞു.
ഒരുപാട് മത്സരങ്ങൾ തുടർച്ചയായി കളിക്കുന്നത് കൊണ്ടാണ് ഇതുണ്ടായത്. ആവശ്യത്തിന് വിശ്രമം ലഭിക്കുന്നില്ലെന്നും കോഹ‍്‍ലി കൂട്ടിച്ചേർത്തു. "അഞ്ച് ദിവസം മാത്രം മതി എല്ലാം ശരിയാവാൻ. എനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്," കോഹ‍്‍ലി കൂട്ടിച്ചേർത്തു.