സെഞ്ചൂറിയനിൽ ഇന്ത്യക്ക് നാളെ ജീവൻ മരണ പോരാട്ടം
കേപ് ടൗണിലേതിനേക്കാൾ ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമായ പിച്ചാണ് സെഞ്ചൂറിയനിലേത്.
TNN 12 Jan 2018, 5:19 pm
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ജയിച്ചേ തീരൂ. ലോകത്തെ ഒന്നാം നമ്പർ ടെസ്റ്റ് ടീമിന് അത് അഭിമാനത്തിൻെറ പ്രശ്നമാണ്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങിയത്.
എന്നാൽ തീ പാറുന്ന പിച്ചിൽ ദക്ഷിണാഫ്രിക്കൻ പേസ് ബൗളിങ് നിരക്ക് മുന്നിൽ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞു. പാണ്ഡ്യയും അശ്വിനും ബാറ്റിങിൽ നടത്തിയ ചെറുത്തുനിൽപ്പും രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടിയ ഫാസ്റ്റ് ബൗളർമാരുടെ പ്രകടനവും മാത്രമാണ് ഇന്ത്യക്ക് ആകെ ആശ്വസിക്കാവുന്ന കാര്യം.
വിദേശപിച്ചിൽ മാസങ്ങൾക്ക് ശേഷമാണ് കളിക്കുന്നതെന്നതും, ദക്ഷിണാഫ്രിക്കയിലെ വേഗതയേറിയ പിച്ചുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്നതും വസ്തുതകളാണ്. എന്നാൽ ടീം സെലക്ഷനിലെ അപാകതകളാണ് മത്സരപരാജയത്തിന് കാരണമെന്നും വിമർശനങ്ങൾ ഉയർന്ന് തുടങ്ങി.
ബാറ്റിങ് നിരയിൽ അജിങ്ക്യ രഹാനെ, ലോകേഷ് രാഹുൽ എന്നിവരെ ഉൾപ്പെടുത്താത്തതിനും ബൗളിങിൽ ഇശാന്ത് ശർമ്മയെ ഇറക്കാഞ്ഞതിനും ക്യാപ്റ്റൻ കോഹ‍്‍ലി ഏറെ പഴി കേട്ടു. അത്തരം വിമർശനങ്ങൾക്ക് കൂടിയാണ് സെഞ്ചൂറിയനിൽ ഇന്ത്യ മറുപടി പറയാൻ ഒരുങ്ങുന്നത്.
കേപ് ടൗണിലേതിനേക്കാൾ ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമായ പിച്ചാണ് സെഞ്ചൂറിയനിലേത്. ദക്ഷിണാഫ്രിക്കക്ക് ഇവിടെ മികച്ച റെക്കോർഡാണുള്ളത്.
എന്നാൽ തീ പാറുന്ന പിച്ചിൽ ദക്ഷിണാഫ്രിക്കൻ പേസ് ബൗളിങ് നിരക്ക് മുന്നിൽ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞു. പാണ്ഡ്യയും അശ്വിനും ബാറ്റിങിൽ നടത്തിയ ചെറുത്തുനിൽപ്പും രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടിയ ഫാസ്റ്റ് ബൗളർമാരുടെ പ്രകടനവും മാത്രമാണ് ഇന്ത്യക്ക് ആകെ ആശ്വസിക്കാവുന്ന കാര്യം.
വിദേശപിച്ചിൽ മാസങ്ങൾക്ക് ശേഷമാണ് കളിക്കുന്നതെന്നതും, ദക്ഷിണാഫ്രിക്കയിലെ വേഗതയേറിയ പിച്ചുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്നതും വസ്തുതകളാണ്. എന്നാൽ ടീം സെലക്ഷനിലെ അപാകതകളാണ് മത്സരപരാജയത്തിന് കാരണമെന്നും വിമർശനങ്ങൾ ഉയർന്ന് തുടങ്ങി.
ബാറ്റിങ് നിരയിൽ അജിങ്ക്യ രഹാനെ, ലോകേഷ് രാഹുൽ എന്നിവരെ ഉൾപ്പെടുത്താത്തതിനും ബൗളിങിൽ ഇശാന്ത് ശർമ്മയെ ഇറക്കാഞ്ഞതിനും ക്യാപ്റ്റൻ കോഹ‍്‍ലി ഏറെ പഴി കേട്ടു. അത്തരം വിമർശനങ്ങൾക്ക് കൂടിയാണ് സെഞ്ചൂറിയനിൽ ഇന്ത്യ മറുപടി പറയാൻ ഒരുങ്ങുന്നത്.
കേപ് ടൗണിലേതിനേക്കാൾ ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമായ പിച്ചാണ് സെഞ്ചൂറിയനിലേത്. ദക്ഷിണാഫ്രിക്കക്ക് ഇവിടെ മികച്ച റെക്കോർഡാണുള്ളത്.