തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ (Greenfield stadium) ഈ മാസം 28 ന് നടക്കാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക (INDvSA) ടി20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ഇന്നലെ വൈകിട്ട് പ്രശസ്ത നടൻ സുരേഷ് ഗോപിയാണ് ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നിർവഹിച്ചത്. 1500 രൂപ മുതലാണ് ടിക്കറ്റുകൾ തുടങ്ങുന്നത്. ടിക്കറ്റ് വിൽപ്പനയ്ക്ക് മികച്ച പ്രതികരണമാണ് കേരളത്തിലെ ആരാധകരിൽ നിന്ന് ലഭിക്കുന്നത്. വിൽപ്പന ആരംഭിച്ചത് മുതൽ ചൂടപ്പം പോലെയാണ് ടിക്കറ്റുകൾ തീരുന്നത്. Also Read : INDvAUS: ആദ്യ ടി20 ഇന്ന്, ഇന്ത്യയുടെ സാധ്യത ഇലവൻ അറിയാം
1500 രൂപക്ക് അപ്പർ ടയർ ടിക്കറ്റുകളാണ് ലഭ്യമാകുന്നത്. ഈ ടിക്കറ്റ് എടുക്കുന്നവർക്ക് ഗ്യാലറിയുടെ ഏറ്റവും മുകളിലിരുന്നാണ് കളി കാണാൻ കഴിയുക. വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ ഇളവ് ലഭിക്കാൻ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി വിദ്യാർത്ഥികൾ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വരും. 1500, 2750, 6000 രൂപ നിരക്കിലാണ് ടിക്കറ്റുകൾ. പേടിഎം ഇൻസൈഡർ വഴി ആരാധകർക്ക് ടിക്കറ്റുകൾ വാങ്ങാം. ഒരാൾക്ക് ഒരു മെയിൽ ഐഡിയിൽ നിന്ന് പരമാവധി മൂന്ന് ടിക്കറ്റുകൾ വരെയാണ് വാങ്ങാൻ കഴിയുക. അക്ഷയ കേന്ദ്രങ്ങൾ വഴിയും ഓൺലൈനായി ടിക്കറ്റുകൾ വാങ്ങാം.
അതേ സമയം മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ അല്പം കൂടുതലാണെന്ന തരത്തിൽ ആരാധകർക്കിടയിൽ സംസാരം ഉയരുന്നുണ്ട്. മുൻപ് ഇവിടെ നടന്ന മത്സരങ്ങളിൽ ഇതിലും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളുണ്ടായിരുന്നെന്നും ഇത്തവണ നിരക്ക് അല്പം കൂടിപ്പോയെന്നുമാണ് അവരുടെ പരാതി. എന്നാൽ ടിക്കറ്റ് നിരക്കിൽ വർധന ഉണ്ടായിട്ടും ടിക്കറ്റുകൾക്കുള്ള ഡിമാൻഡിൽ യാതൊരു ഇടിവും വന്നിട്ടില്ല എന്നതാണ് സത്യം. ഇക്കുറിയും സ്റ്റേഡിയം ഹൗസ് ഫുൾ ആയിരിക്കുമെന്ന് ടിക്കറ്റ് വിൽപ്പന ആദ്യ കുറച്ച് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ ഉറപ്പിക്കാം.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ ടി20 യാണ് തിരുവനന്തപുരത്ത് നടക്കുക. സെപ്റ്റംബർ 28 ന് നടക്കാനിരിക്കുന്ന ഈ മത്സരത്തിനായി ഇരു ടീമുകളും ഈ മാസം 26 ന് കേരളത്തിന്റെ തലസ്ഥാന നഗരിയിലെത്തും. കോവളത്തെ ലീല റാവിസിലാകും ടീമുകൾ താമസിക്കുക. ബിസിസിസി പ്രസിഡന്റും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവർ അടക്കമുള്ള നിരവധി പ്രമുഖർ മത്സരം കാണാനെത്തും.
Read Latest Sports News and Malayalam Newsundefined
1500 രൂപക്ക് അപ്പർ ടയർ ടിക്കറ്റുകളാണ് ലഭ്യമാകുന്നത്. ഈ ടിക്കറ്റ് എടുക്കുന്നവർക്ക് ഗ്യാലറിയുടെ ഏറ്റവും മുകളിലിരുന്നാണ് കളി കാണാൻ കഴിയുക. വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ ഇളവ് ലഭിക്കാൻ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി വിദ്യാർത്ഥികൾ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വരും. 1500, 2750, 6000 രൂപ നിരക്കിലാണ് ടിക്കറ്റുകൾ. പേടിഎം ഇൻസൈഡർ വഴി ആരാധകർക്ക് ടിക്കറ്റുകൾ വാങ്ങാം. ഒരാൾക്ക് ഒരു മെയിൽ ഐഡിയിൽ നിന്ന് പരമാവധി മൂന്ന് ടിക്കറ്റുകൾ വരെയാണ് വാങ്ങാൻ കഴിയുക. അക്ഷയ കേന്ദ്രങ്ങൾ വഴിയും ഓൺലൈനായി ടിക്കറ്റുകൾ വാങ്ങാം.
അതേ സമയം മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ അല്പം കൂടുതലാണെന്ന തരത്തിൽ ആരാധകർക്കിടയിൽ സംസാരം ഉയരുന്നുണ്ട്. മുൻപ് ഇവിടെ നടന്ന മത്സരങ്ങളിൽ ഇതിലും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളുണ്ടായിരുന്നെന്നും ഇത്തവണ നിരക്ക് അല്പം കൂടിപ്പോയെന്നുമാണ് അവരുടെ പരാതി. എന്നാൽ ടിക്കറ്റ് നിരക്കിൽ വർധന ഉണ്ടായിട്ടും ടിക്കറ്റുകൾക്കുള്ള ഡിമാൻഡിൽ യാതൊരു ഇടിവും വന്നിട്ടില്ല എന്നതാണ് സത്യം. ഇക്കുറിയും സ്റ്റേഡിയം ഹൗസ് ഫുൾ ആയിരിക്കുമെന്ന് ടിക്കറ്റ് വിൽപ്പന ആദ്യ കുറച്ച് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ ഉറപ്പിക്കാം.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ ടി20 യാണ് തിരുവനന്തപുരത്ത് നടക്കുക. സെപ്റ്റംബർ 28 ന് നടക്കാനിരിക്കുന്ന ഈ മത്സരത്തിനായി ഇരു ടീമുകളും ഈ മാസം 26 ന് കേരളത്തിന്റെ തലസ്ഥാന നഗരിയിലെത്തും. കോവളത്തെ ലീല റാവിസിലാകും ടീമുകൾ താമസിക്കുക. ബിസിസിസി പ്രസിഡന്റും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവർ അടക്കമുള്ള നിരവധി പ്രമുഖർ മത്സരം കാണാനെത്തും.
Read Latest Sports News and Malayalam Newsundefined