ആപ്പ്ജില്ല

ഡിസിൽവയും ബാനുകയും രക്ഷകരായി; ഇന്ത്യയെ വീഴ്ത്തി ശ്രീലങ്ക

ശ്രീലങ്കക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് തോൽവി. ടോസ് നേടിയ ശ്രീലങ്ക ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നാല് വിക്കറ്റിനാണ് ഇന്ത്യയുടെ പരാജയം.

Samayam Malayalam 28 Jul 2021, 11:36 pm
രണ്ടാം ടി20യിൽ ഇന്ത്യയെ 4 വിക്കറ്റിന് പരാജയപ്പെടുത്തി മൂന്ന് മത്സരങ്ങളുടെ പരമ്പര സമനിലയിലാക്കി ശ്രീലങ്ക. ഇന്ത്യയെ 132 റൺസിലൊതുക്കാൻ സാധിച്ചത് ലങ്കയ്ക്ക് മേൽക്കൈ നൽകി. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആതിഥേയർക്ക് ധനഞ്ജയ ഡിസിൽവയുടെയും മിനോദ് ബാനുകയുടെയും ബാറ്റിങ് പ്രകടനമാണ് കരുത്ത് പകർന്നത്. 34 പന്തിൽ നിന്ന് ധനഞ്ജയ 40 റൺസ് നേടി. ബാനുക 31 പന്തിൽ നിന്ന് 36 റൺസുമെടുത്തു. ഇന്ത്യക്കായി കുൽദീപ് യാദവ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
Samayam Malayalam Ind vs SL
ഇന്ത്യയും ശ്രീലങ്കയും തമ്മിൽ പോരാട്ടം


ഇന്ത്യക്ക് മോശം സ്കോർ

ശ്രീലങ്കക്കെതിരെ അരങ്ങേറ്റ മത്സരത്തിനായി ഇറങ്ങിയ പുതുമുഖ താരങ്ങൾക്ക് തിളങ്ങാനായില്ല. ആദ്യം ബാറ്റ് ചെയ്ത ടീമിന് ഭേദപ്പെട്ട സ്കോർ മാത്രം. 2 വിക്കറ്റ് നഷ്ടത്തിൽ 132 റൺസാണ് നേടാനായത്. 42 പന്തിൽ നിന്ന് 40 റൺസെടുത്ത ശിഖർ ധവാനാണ് ടോപ് സ്കോറർ. ദേവ്ദത്ത് പടിക്കൽ 29 റൺസും റിതുരാജ് 21 റൺസും നേടി. 7 റൺസെടുത്ത് പുറത്തായ സഞ്ജു സാംസൺ നിരാശപ്പെടുത്തി. നിധീഷ് റാണ 9 റൺസെടുത്തു.

ഇന്ത്യക്ക് ബാറ്റിങ്

കൊവിഡ് പ്രതിസന്ധിക്കിടയിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ രണ്ടാം ടി20 പോരാട്ടം. ക്രുനാൽ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ എട്ട് പ്രധാന കളിക്കാർ ഇല്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. ശിഖർ ധവാൻെറ നേതൃത്വത്തിൽ തന്നെയാണ് ടീം ഇറങ്ങിയിരിക്കുന്നത്. നാല് പുതുമുഖങ്ങളാണ് ടീമിലുള്ളത്. പ്രധാന ബാറ്റ്സ്മാൻമാരെല്ലാം പുറത്തിരിക്കേണ്ടി വന്നിരിക്കുകയാണ്.

ദേവ്ദത്ത് പടിക്കൽ, റിതുരാജ് ഗെയ്ക്വാദ്, നിധീഷ് റാണ, ചേതൻ സക്കറിയ എന്നിവരാണ് അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. ധവാനടക്കം 5 സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻമാരാണ് ടീമിലുള്ളത്. ബാക്കിയെല്ലാവരും ബോളർമാരാണ്. ശ്രീലങ്കൻ ടീമിലു രണ്ട് മാറ്റങ്ങളുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്