നാഗ‍്‍പൂർ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്. മത്സരത്തിൽ മുരളി വിജയ്ക്കും ചേതേശ്വർ പൂജാരക്കും ശേഷം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും സെഞ്ച്വറി നേടി. നിലവിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 404 റൺസെടുത്തിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‍ലിയുടെ പത്തൊമ്പതാമത് സെഞ്ച്വറിയാണിത്. മത്സരം പുരോഗമിക്കുമ്പോൾ ഇന്ത്യക്ക് 199 റൺസ് ലീഡുണ്ട്. ഒന്നാമിന്നിങ്സിൽ ശ്രീലങ്കയെ ഇന്ത്യ 205 റൺസിന് പുറത്താക്കിയിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് ലോകേഷ് രാഹുലിനെ പെട്ടെന്ന് നഷ്ടമായെങ്കിലും വിജയും പുജാരയും ചേർന്നുള്ള കൂട്ടുകെട്ട് ഇന്ത്യക്ക് മികച്ച അടിത്തറ നൽകുകയായിരുന്നു.
വിജയ് പുറത്തായതിന് ശേഷം കോഹ്‍ലി എത്തിയതോടെ റണ്ണൊഴുക്കിനും വേഗത കൂടി. അജിങ്ക്യ രഹാനെയാണ് കോഹ്‍ലിക്കൊപ്പം ക്രീസിലുള്ളത്.
ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‍ലിയുടെ പത്തൊമ്പതാമത് സെഞ്ച്വറിയാണിത്. മത്സരം പുരോഗമിക്കുമ്പോൾ ഇന്ത്യക്ക് 199 റൺസ് ലീഡുണ്ട്. ഒന്നാമിന്നിങ്സിൽ ശ്രീലങ്കയെ ഇന്ത്യ 205 റൺസിന് പുറത്താക്കിയിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് ലോകേഷ് രാഹുലിനെ പെട്ടെന്ന് നഷ്ടമായെങ്കിലും വിജയും പുജാരയും ചേർന്നുള്ള കൂട്ടുകെട്ട് ഇന്ത്യക്ക് മികച്ച അടിത്തറ നൽകുകയായിരുന്നു.
വിജയ് പുറത്തായതിന് ശേഷം കോഹ്‍ലി എത്തിയതോടെ റണ്ണൊഴുക്കിനും വേഗത കൂടി. അജിങ്ക്യ രഹാനെയാണ് കോഹ്‍ലിക്കൊപ്പം ക്രീസിലുള്ളത്.