കൊൽക്കത്ത: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ് കൊൽക്കത്ത ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ തുടങ്ങി. ടോസ് നേടിയ ശ്രീലങ്ക ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമായി.
മത്സരത്തിൽ ആദ്യ പന്തിൽ തന്നെ ഓപ്പണർ ലോകേഷ് രാഹുലിൻെറ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രാവിലെ ഒമ്പതിന് നടക്കേണ്ട മത്സരം ഉച്ചക്കാണ് ആംരംഭിക്കാനായത്. മഴ കാരണം ഇന്ത്യൻ ടീമിന് പരിശീലനത്തിന് ഇറങ്ങാനായിരുന്നില്ല.
ന്യൂനമർദം മൂലമുള്ള മഴ മൂന്ന് ദിവസം വരെ തുടർന്നേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. തുടർച്ചയായ ഒമ്പതാം ടെസ്റ്റ് പരമ്പര വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
മത്സരത്തിൽ ആദ്യ പന്തിൽ തന്നെ ഓപ്പണർ ലോകേഷ് രാഹുലിൻെറ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രാവിലെ ഒമ്പതിന് നടക്കേണ്ട മത്സരം ഉച്ചക്കാണ് ആംരംഭിക്കാനായത്. മഴ കാരണം ഇന്ത്യൻ ടീമിന് പരിശീലനത്തിന് ഇറങ്ങാനായിരുന്നില്ല.
ന്യൂനമർദം മൂലമുള്ള മഴ മൂന്ന് ദിവസം വരെ തുടർന്നേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. തുടർച്ചയായ ഒമ്പതാം ടെസ്റ്റ് പരമ്പര വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.