തിരുവനന്തപുരം: ഒടുവിൽ മഴമേഘങ്ങൾ മാറി നിന്നു. വിരാട് കോഹ‍്‍ലിയുടെയും കൂട്ടരുടെയും ജൈത്രയാത്രക്ക് ഒന്നും തടസ്സമായില്ല. പരമ്പരയിൽ സമനില പിടിക്കാൻ ലക്ഷ്യമിട്ടാണ് വിൻഡീസ് ഇറങ്ങിയത്. ടോസ് നേടിയപ്പോൾ തന്നെ വിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡറിൻെറ മുഖത്ത് ചിരി തെളിഞ്ഞിരുന്നു. എന്നാൽ ബാറ്റിങ് തെരഞ്ഞെടുത്ത വിൻഡീസിന് തുടക്കം മുതൽ പിഴച്ചു.
ബുംറയും ഭുവനേശ്വർ കുമാറും ചേർന്ന് തുടക്കത്തിൽ തന്നെ പിടിമുറുക്കി. ആദ്യ രണ്ടോവറിലും ഓരോ വിക്കറ്റ് വീതം വീണു. ഇടക്കിടെ പ്രഹരം നൽകാൻ ഖലീൽ അഹമ്മദും എത്തി. എന്നാൽ ഇന്ത്യൻ ബോളിങിലെ യഥാർഥ ഹീറോ രവീന്ദ്ര ജഡേജയായിരുന്നു.
പരിമിത ഓവർ ക്രിക്കറ്റിൽ അവിഭാജ്യ ഘടകമാണ് താനെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹം. പിടിച്ച് നിൽക്കാൻ ശ്രമിച്ച മർലോൺ സാമുവൽസിൻെറ അടക്കം നാല് വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. തട്ടിയും മുട്ടിയും വെസ്റ്റ് ഇൻഡീസിന് ഒപ്പിക്കാൻ സാധിച്ചത് വെറും 104 റൺസ്.
ശിഖർ ധവാനെ ആദ്യ ഓവറിൽ നഷ്ടമായെങ്കിലും രോഹിതും കോഹ‍്‍ലിയും അനന്തപുരിയിൽ വെടിക്കെട്ടിന് തുടക്കമിട്ടു. ഒരറ്റത്ത് രോഹിത് ആഞ്ഞടിക്കുകയും മറുഭാഗത്ത് കോഹ‍്‍ലി പക്വതയോടെ നിൽക്കുകയും ചെയ്തപ്പോൾ ഇന്ത്യൻ വിജയം അനായാസമായി. രോഹിത് ശർമ്മ 63 റൺസും വിരാട് 33 റൺസുമെടുത്ത് പുറത്താവാതെ നിന്നു.
കോഹ‍്‍ലിയെന്ന ക്യാപ്റ്റന് വിൻഡീസിനെതിരായ പരമ്പര വിജയം നൽകുന്നത് തികഞ്ഞ ആത്മവിശ്വാസമാണ്. മിന്നുന്ന ബാറ്റിങ് ഫോം കൂടി അദ്ദേഹത്തിന് കൈമുതലായിട്ടുണ്ട്. ഈ പരമ്പരയിലെ മാൻ ഓഫ് ദി സീരീസ് പുരസ്കാരവും അദ്ദേഹത്തിനാണ് ലഭിച്ചത്.
ബുംറയും ഭുവനേശ്വർ കുമാറും ചേർന്ന് തുടക്കത്തിൽ തന്നെ പിടിമുറുക്കി. ആദ്യ രണ്ടോവറിലും ഓരോ വിക്കറ്റ് വീതം വീണു. ഇടക്കിടെ പ്രഹരം നൽകാൻ ഖലീൽ അഹമ്മദും എത്തി. എന്നാൽ ഇന്ത്യൻ ബോളിങിലെ യഥാർഥ ഹീറോ രവീന്ദ്ര ജഡേജയായിരുന്നു.
പരിമിത ഓവർ ക്രിക്കറ്റിൽ അവിഭാജ്യ ഘടകമാണ് താനെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹം. പിടിച്ച് നിൽക്കാൻ ശ്രമിച്ച മർലോൺ സാമുവൽസിൻെറ അടക്കം നാല് വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. തട്ടിയും മുട്ടിയും വെസ്റ്റ് ഇൻഡീസിന് ഒപ്പിക്കാൻ സാധിച്ചത് വെറും 104 റൺസ്.
ശിഖർ ധവാനെ ആദ്യ ഓവറിൽ നഷ്ടമായെങ്കിലും രോഹിതും കോഹ‍്‍ലിയും അനന്തപുരിയിൽ വെടിക്കെട്ടിന് തുടക്കമിട്ടു. ഒരറ്റത്ത് രോഹിത് ആഞ്ഞടിക്കുകയും മറുഭാഗത്ത് കോഹ‍്‍ലി പക്വതയോടെ നിൽക്കുകയും ചെയ്തപ്പോൾ ഇന്ത്യൻ വിജയം അനായാസമായി. രോഹിത് ശർമ്മ 63 റൺസും വിരാട് 33 റൺസുമെടുത്ത് പുറത്താവാതെ നിന്നു.
കോഹ‍്‍ലിയെന്ന ക്യാപ്റ്റന് വിൻഡീസിനെതിരായ പരമ്പര വിജയം നൽകുന്നത് തികഞ്ഞ ആത്മവിശ്വാസമാണ്. മിന്നുന്ന ബാറ്റിങ് ഫോം കൂടി അദ്ദേഹത്തിന് കൈമുതലായിട്ടുണ്ട്. ഈ പരമ്പരയിലെ മാൻ ഓഫ് ദി സീരീസ് പുരസ്കാരവും അദ്ദേഹത്തിനാണ് ലഭിച്ചത്.