ചെന്നൈ: വിൻഡീസിനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരി ഇന്ത്യ. ചെന്നൈയിൽനടന്ന മൂന്നാം ട്വന്റി 20 മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ ജയം കണ്ടത്. 62 പന്തിൽ 92 റൺസുമായി ശിഖർ ധവാനും 38 റൺസിൽ 58 റൺസ് നേടിയ ഋഷഭ് പന്തും ഇന്ത്യയുടെ വിജയത്തിന്റെ മാറ്റുകൂട്ടി. 182 റൺസായിരുന്നു ഇന്ത്യയുടെ വിജയ ലക്ഷ്യം.
സ്കോർ 13ൽ നിൽക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആറ് പന്തിൽ നാല് റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്തിന്റെ വിക്കറ്റ് കീമോ പോളിന്റെ പന്തിൽ ബ്രാത്വെയ്റ്റ് പിടിച്ചെടുക്കുകയായിരുന്നു. പത്ത് പന്തിൽ 17 റൺസെടുത്ത രാഹുൽ ഒഷെയിൻ തോമസിന്റെ പന്തിൽ പാളയത്തിലേക്ക് മടങ്ങി. തുടർന്ന് ഋഷഭും പന്തും ഒത്തുചേർന്നു. അവസാന ഓവറിൽ ധവാനെ പൊള്ളാർഡ് ക്യാച്ചിലൂടെ പുറത്താക്കി. അവസാന പന്തിൽ സിംഗിളെടുത്ത മനീഷ് പാണ്ഡെയാണ് ഇന്ത്യയെ വിജയതീരമണച്ചത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടി. നിക്കോളാസ് പുരാൻ നേടിയ അർദ്ധസെഞ്ച്വറിയാണ് വിൻഡീസിന്റെ ഇന്നിങ്സ് നിർണ്ണായകമാക്കിയത്. 25 പന്തിൽ 53 റൺസുമായി പുരാൻ പുറത്താകാതെ കളത്തിൽ നിന്നു. 37 പന്തിൽ 43 റൺസുമായി ഡാരെൻ ബ്രാവോയായിരുന്നു കൂട്ട്.
സ്കോർ 13ൽ നിൽക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആറ് പന്തിൽ നാല് റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്തിന്റെ വിക്കറ്റ് കീമോ പോളിന്റെ പന്തിൽ ബ്രാത്വെയ്റ്റ് പിടിച്ചെടുക്കുകയായിരുന്നു. പത്ത് പന്തിൽ 17 റൺസെടുത്ത രാഹുൽ ഒഷെയിൻ തോമസിന്റെ പന്തിൽ പാളയത്തിലേക്ക് മടങ്ങി. തുടർന്ന് ഋഷഭും പന്തും ഒത്തുചേർന്നു. അവസാന ഓവറിൽ ധവാനെ പൊള്ളാർഡ് ക്യാച്ചിലൂടെ പുറത്താക്കി. അവസാന പന്തിൽ സിംഗിളെടുത്ത മനീഷ് പാണ്ഡെയാണ് ഇന്ത്യയെ വിജയതീരമണച്ചത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടി. നിക്കോളാസ് പുരാൻ നേടിയ അർദ്ധസെഞ്ച്വറിയാണ് വിൻഡീസിന്റെ ഇന്നിങ്സ് നിർണ്ണായകമാക്കിയത്. 25 പന്തിൽ 53 റൺസുമായി പുരാൻ പുറത്താകാതെ കളത്തിൽ നിന്നു. 37 പന്തിൽ 43 റൺസുമായി ഡാരെൻ ബ്രാവോയായിരുന്നു കൂട്ട്.