വെല്ലിങ്ടൺ: പുരുഷ ക്രിക്കറ്റിന് പിന്നാലെ വനിതാ ക്രിക്കറ്റിലും ന്യൂസിലൻറിനെതിരെ ഇന്ത്യക്ക് തോൽവി. അനായാസം ജയിക്കാമായിരുന്ന മത്സരമാണ് ഇന്ത്യ ബാറ്റിങിലെ മോശം പ്രകടനം കൊണ്ട് കളഞ്ഞുകുളിച്ചത്. ന്യൂസിലൻറിനെതിരായ ആദ്യ ട്വൻറി20യിലാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. സ്മൃതി മന്ദാന ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ അർധശതകം തികയ്ക്കുന്ന വനിതാ താരമായി മാറി. വെറും 24 പന്തിൽ നിന്നാണ് മന്ദാന അർധശതകം പൂർത്തിയാക്കിയത്.
58 റൺസെടുത്ത് മന്ദാന പുറത്താവുമ്പോൾ ഇന്ത്യ 102ന് 2 എന്ന നിലയിലായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ചീട്ടുകൊട്ടാരം പോലെ തകർന്ന് വീണ ഇന്ത്യ 136 റൺസിന് എല്ലാവരും പുറത്തായി. ആദ്യം ബാറ്റ് ചെയ്തിരുന്ന ന്യൂസിലൻറ് 4 വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണെടുത്തിരുന്നത്. 23 റൺസിനാണ് ഇന്ത്യയുടെ തോൽവി.
മൂന്ന് മത്സരങ്ങളുടെ ട്വൻറി20യിൽ ഇതോടെ ഇന്ത്യ 1-0ന് പിന്നിലാണ്. നേരത്തെ ഏകദിന പരമ്പരയിൽ ഇന്ത്യ വിജയിച്ചിരുന്നു.
58 റൺസെടുത്ത് മന്ദാന പുറത്താവുമ്പോൾ ഇന്ത്യ 102ന് 2 എന്ന നിലയിലായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ചീട്ടുകൊട്ടാരം പോലെ തകർന്ന് വീണ ഇന്ത്യ 136 റൺസിന് എല്ലാവരും പുറത്തായി. ആദ്യം ബാറ്റ് ചെയ്തിരുന്ന ന്യൂസിലൻറ് 4 വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണെടുത്തിരുന്നത്. 23 റൺസിനാണ് ഇന്ത്യയുടെ തോൽവി.
മൂന്ന് മത്സരങ്ങളുടെ ട്വൻറി20യിൽ ഇതോടെ ഇന്ത്യ 1-0ന് പിന്നിലാണ്. നേരത്തെ ഏകദിന പരമ്പരയിൽ ഇന്ത്യ വിജയിച്ചിരുന്നു.