ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി ദക്ഷിണാഫ്രിക്കയിൽ പരമ്പരവിജയം നേടി ഇന്ത്യ. ഏകദിന ക്രിക്കറ്റിലെ ഒന്നാം റാങ്കുകാരായ കോഹ്‍ലിയുടെയും കൂട്ടരുടെയും പരമ്പരവിജയം അത്ഭുതപ്പെടുത്തുന്നതല്ല. ദക്ഷിണാഫ്രിക്കയിൽ ഈ ടീം ആദ്യ ടെസ്റ്റ് പരമ്പര വിജയിക്കുമെന്ന് നേരത്തെ തന്നെ ആരാധകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ 2-1ന് ഇന്ത്യ തോൽക്കുകയായിരുന്നു.
എന്നാൽ എല്ലാ വിമർശനങ്ങൾക്കും ടീം ഇന്ത്യ പ്രകടനം കൊണ്ട് മറുപടി പറഞ്ഞു. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും അവർ അത്ഭുതം കാട്ടി. ക്യാപ്റ്റൻ കോഹ്‍ലി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യ തുടരെ തുടരെ വിജയിച്ചു. ഒടുവിൽ ആറ് മത്സരങ്ങളുടെ പരമ്പരയിൽ 4-1ന് വിജയം സ്വന്തമാക്കി. അടുത്ത മത്സരം കൂടെ വിജയിച്ച് 5-1ന് പരമ്പരയിൽ മികച്ച വിജയം നേടുകയായിരിക്കും ലക്ഷ്യം.
പോർട്ട് എലിസബത്തിൽ നടന്ന അഞ്ചാം ഏകദിനത്തിൽ ഇന്ത്യ 73 റൺസിനാണ് വിജയം നേടിയത്. രോഹിത് ശമ്മയുടെ സെഞ്ച്വറിയും. ബോളിങിൽ സ്പിന്നർമാരായി കുൽദീപും ചാഹലും പാണ്ഡ്യയും നടത്തിയ പോരാട്ടവീര്യവും ഇന്ത്യക്ക് സമ്മാനിച്ചത് ചരിത്രവിജയമാണ്.
എന്നാൽ എല്ലാ വിമർശനങ്ങൾക്കും ടീം ഇന്ത്യ പ്രകടനം കൊണ്ട് മറുപടി പറഞ്ഞു. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും അവർ അത്ഭുതം കാട്ടി. ക്യാപ്റ്റൻ കോഹ്‍ലി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യ തുടരെ തുടരെ വിജയിച്ചു. ഒടുവിൽ ആറ് മത്സരങ്ങളുടെ പരമ്പരയിൽ 4-1ന് വിജയം സ്വന്തമാക്കി. അടുത്ത മത്സരം കൂടെ വിജയിച്ച് 5-1ന് പരമ്പരയിൽ മികച്ച വിജയം നേടുകയായിരിക്കും ലക്ഷ്യം.
പോർട്ട് എലിസബത്തിൽ നടന്ന അഞ്ചാം ഏകദിനത്തിൽ ഇന്ത്യ 73 റൺസിനാണ് വിജയം നേടിയത്. രോഹിത് ശമ്മയുടെ സെഞ്ച്വറിയും. ബോളിങിൽ സ്പിന്നർമാരായി കുൽദീപും ചാഹലും പാണ്ഡ്യയും നടത്തിയ പോരാട്ടവീര്യവും ഇന്ത്യക്ക് സമ്മാനിച്ചത് ചരിത്രവിജയമാണ്.