ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നായകൻ വിരാട് കോലി കളിക്കില്ലെന്ന് റിപ്പോർട്ട്. ആകെയുള്ള നാല് ടെസ്റ്റിൽ മൂന്നെണ്ണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോലി ബിസിസിഐക്ക് കത്തെഴുതി. വ്യക്തിപരമായ കാരണങ്ങളാലാണ് കോലി മാറിനിൽക്കുന്നത്. ഇക്കഴിഞ്ഞ സെപ്തംബറിലാണ് കോലിയുടെ ഭാര്യ അനുഷ്ക ശർമ ഗർഭിണിയാണെന്ന വാർത്ത പുറത്ത് വിട്ടത്.
അനുഷ്കയുടെ പ്രസവസമയത്ത് ഒപ്പം വേണമെന്നതിനാലാണ് കോലി ടെസ്റ്റ് പരമ്പരയിൽ പൂർണമായും കളിക്കാതെ ഓസ്ട്രേലിയയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഉദ്ദ്യേശിക്കുന്നത്. നവംബർ 27നാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം ആരംഭിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇന്ത്യ കളിക്കാൻ പോവുന്ന ആദ്യ അന്താരാഷ്ട്ര ടൂർണമെൻറാണിത്.
Also Read: ഹൈദരാബാദ് തോറ്റതല്ല, തോല്‍പ്പിച്ചതാണ്; ഒറ്റ നീക്കത്തില്‍ ചെക്കു പറഞ്ഞ് ഡല്‍ഹി!!
കോലിയുടെ അഭാവത്തിൽ ടെസ്റ്റ് ടീമിനെ ഉപനായകൻ അജിങ്ക്യ രഹാനെയായിരിക്കും നയിക്കുക. ഓസീസ് പര്യടനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യക്ക് ഇപ്പോൾ തന്നെ താരങ്ങളുടെ പരിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ലിമിറ്റഡ് ഓവർ ഉപനായകൻ രോഹിത് ശർമയെ പരിക്ക് കാരണം പര്യടനത്തിൽ നിന്ന് ഒഴിവാക്കായിരിക്കുകയാണ്. ഐപിഎൽ ഫൈനലിന് ശേഷം രോഹിതിൻെറ കായികക്ഷമത പരിശോധിച്ചതിന് ശേഷമായിരിക്കും താരത്തെ ഉൾപ്പെടുത്തണമോയെന്ന് തീരുമാനിക്കുക.
പേസർ ഇശാന്ത് ശർമ, വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ എന്നിവരും പരിക്ക് കാരണം ടെസ്റ്റ് പരമ്പരയിൽ കളിച്ചേക്കില്ല. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കുക.
അനുഷ്കയുടെ പ്രസവസമയത്ത് ഒപ്പം വേണമെന്നതിനാലാണ് കോലി ടെസ്റ്റ് പരമ്പരയിൽ പൂർണമായും കളിക്കാതെ ഓസ്ട്രേലിയയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഉദ്ദ്യേശിക്കുന്നത്. നവംബർ 27നാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം ആരംഭിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇന്ത്യ കളിക്കാൻ പോവുന്ന ആദ്യ അന്താരാഷ്ട്ര ടൂർണമെൻറാണിത്.
Also Read: ഹൈദരാബാദ് തോറ്റതല്ല, തോല്‍പ്പിച്ചതാണ്; ഒറ്റ നീക്കത്തില്‍ ചെക്കു പറഞ്ഞ് ഡല്‍ഹി!!
കോലിയുടെ അഭാവത്തിൽ ടെസ്റ്റ് ടീമിനെ ഉപനായകൻ അജിങ്ക്യ രഹാനെയായിരിക്കും നയിക്കുക. ഓസീസ് പര്യടനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യക്ക് ഇപ്പോൾ തന്നെ താരങ്ങളുടെ പരിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ലിമിറ്റഡ് ഓവർ ഉപനായകൻ രോഹിത് ശർമയെ പരിക്ക് കാരണം പര്യടനത്തിൽ നിന്ന് ഒഴിവാക്കായിരിക്കുകയാണ്. ഐപിഎൽ ഫൈനലിന് ശേഷം രോഹിതിൻെറ കായികക്ഷമത പരിശോധിച്ചതിന് ശേഷമായിരിക്കും താരത്തെ ഉൾപ്പെടുത്തണമോയെന്ന് തീരുമാനിക്കുക.
പേസർ ഇശാന്ത് ശർമ, വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ എന്നിവരും പരിക്ക് കാരണം ടെസ്റ്റ് പരമ്പരയിൽ കളിച്ചേക്കില്ല. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കുക.