അച്ഛൻ അർവിന്ദ് പൂജാരയുടെ ശിക്ഷണത്തിൽ ചെറുപ്പം മുതലേ ക്രിക്കറ്റ് ലോകത്ത് ചുവടുവെച്ച് തുടങ്ങിയതാണ് ചേതേശ്വർ പൂജാര. ഗുജറാത്തിലെ ഒരു മധ്യവർഗ കുടുബത്തിൽ ജനിച്ച ചേതേശ്വറിനെ അച്ഛൻെറ ക്രിക്കറ്റ് പ്രേമമാണ് ഇന്ത്യ കണ്ട മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായി വളർത്തിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്. 1976-80 കാലത്ത് സൗരാഷ്ട്രയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് സീനിയർ പൂജാര. രാജ്കോട്ടിൽ ഇന്ത്യൻ റെയിൽവെയിലെ ക്ലാർക്ക് ആയിരുന്നു അർവിന്ദ്. മകനിലെ ക്രിക്കറ്ററെ കണ്ടെത്തിയത് അച്ഛനാണ്. എന്നാൽ അച്ഛനെ പോലെ തന്നെ പൂജാരയ്ക്ക് എന്നും പ്രചോദനവും ആത്മവിശ്വാസവും പകർന്നിരുന്നു അമ്മ റീനാബെൻ. പൂജാരയുടെ 17ാം വയസ്സിലാണ് അമ്മ ക്യാൻസർ ബാധിച്ച് മരിക്കുന്നത്.
തൻെറ അച്ചടക്കവും ശാന്തസ്വഭാവവും എല്ലാം അമ്മയിൽ നിന്ന് ലഭിച്ചതാണെന്ന് പൂജാര പറയുന്നു. ചെറുപ്പത്തിൽ അമ്മ എത്രത്തോളം തന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് പൂജാര അഭിമുഖത്തിൽ പറയുന്നുണ്ട്. 1500 രൂപ വിലയുള്ള ഒരു ബാറ്റ് ഇൻസ്റ്റാൾമെൻറായി പണം അടച്ച് അമ്മ പൂജാരയ്ക്ക് വാങ്ങി നൽകിയിരുന്നു. ഒരു കാലത്ത് മകൻ ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി കളിക്കുമെന്ന് അവർക്ക് ഉറപ്പായിരുന്നു. അത്ര മാത്രം തന്നിൽ അവർക്ക് പ്രതീക്ഷയുണ്ടായിരുന്നുവെന്ന് പൂജാര പറഞ്ഞു.
Also Read: ഗ്യാലറിയിലേക്ക് പറന്നത് രണ്ട് കൂറ്റൻ സിക്സറുകൾ: ധോണിയുടെ തിരിച്ചുവരവ് കണ്ടോളൂ; കെട്ടിപ്പിടിച്ച് റെയ്ന, ഇളകി മറിഞ്ഞ് ആരാധകർ!!
അച്ഛനോടൊപ്പം ചേർന്ന് രാജ്കോട്ടിൽ ക്രിക്കറ്റ് അക്കാദമി തുടങ്ങിയതിനെക്കുറിച്ചും പൂജാര അഭിമുഖത്തിൽ വിശദീകരിച്ചു. വളർന്ന് യുവക്രിക്കറ്റർമാരെ പ്രോത്സാഹിപ്പിക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. തങ്ങൾക്ക് ലഭിക്കാതിരുന്ന പരിശീലനവും സൗകര്യങ്ങളും പുതുതലമുറയ്ക്ക് പകർന്ന് നൽകുകയാണ് ഇരുവരുടെയും ലക്ഷ്യം.
വീഡിയോ കാണാം:
Also Read: പുതിയ ചാമ്പ്യൻമാർക്ക് സാധ്യത? 2020ലെ ഐപിഎൽ കിരീടം ഈ മൂന്ന് ടീമുകളിലൊന്ന് നേടും!!
തൻെറ അച്ചടക്കവും ശാന്തസ്വഭാവവും എല്ലാം അമ്മയിൽ നിന്ന് ലഭിച്ചതാണെന്ന് പൂജാര പറയുന്നു. ചെറുപ്പത്തിൽ അമ്മ എത്രത്തോളം തന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് പൂജാര അഭിമുഖത്തിൽ പറയുന്നുണ്ട്. 1500 രൂപ വിലയുള്ള ഒരു ബാറ്റ് ഇൻസ്റ്റാൾമെൻറായി പണം അടച്ച് അമ്മ പൂജാരയ്ക്ക് വാങ്ങി നൽകിയിരുന്നു. ഒരു കാലത്ത് മകൻ ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി കളിക്കുമെന്ന് അവർക്ക് ഉറപ്പായിരുന്നു. അത്ര മാത്രം തന്നിൽ അവർക്ക് പ്രതീക്ഷയുണ്ടായിരുന്നുവെന്ന് പൂജാര പറഞ്ഞു.
Also Read: ഗ്യാലറിയിലേക്ക് പറന്നത് രണ്ട് കൂറ്റൻ സിക്സറുകൾ: ധോണിയുടെ തിരിച്ചുവരവ് കണ്ടോളൂ; കെട്ടിപ്പിടിച്ച് റെയ്ന, ഇളകി മറിഞ്ഞ് ആരാധകർ!!
അച്ഛനോടൊപ്പം ചേർന്ന് രാജ്കോട്ടിൽ ക്രിക്കറ്റ് അക്കാദമി തുടങ്ങിയതിനെക്കുറിച്ചും പൂജാര അഭിമുഖത്തിൽ വിശദീകരിച്ചു. വളർന്ന് യുവക്രിക്കറ്റർമാരെ പ്രോത്സാഹിപ്പിക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. തങ്ങൾക്ക് ലഭിക്കാതിരുന്ന പരിശീലനവും സൗകര്യങ്ങളും പുതുതലമുറയ്ക്ക് പകർന്ന് നൽകുകയാണ് ഇരുവരുടെയും ലക്ഷ്യം.
വീഡിയോ കാണാം:
Also Read: പുതിയ ചാമ്പ്യൻമാർക്ക് സാധ്യത? 2020ലെ ഐപിഎൽ കിരീടം ഈ മൂന്ന് ടീമുകളിലൊന്ന് നേടും!!