ന്യൂഡൽഹി: ഇന്ത്യയുടെ ലോകകപ്പ് ഹീറോയും മുൻ ഓപ്പണറുമായ ഗൗതം ഗംഭീർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ക്രിക്കറ്റിൻെറ എല്ലാ ഫോർമാറ്റിൽ നിന്നും താൻ വിരമിക്കുകയാണെന്ന് അദ്ദേഹം ചൊവ്വാഴ്ച വൈകീട്ടാണ് പ്രഖ്യാപിച്ചത്. 37കാരനായ ഇടംകയ്യൻ ബാറ്റ്സ്മാൻ സോഷ്യൽ മീഡിയയിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
"ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമെടുക്കാൻ ഞാനെൻെറ ഹൃദയത്തെ പാകപ്പെടുത്തിയിരിക്കുന്നു. ജീവിതകാലം മുഴുവൻ ഞാൻ ഏറെ ഭയപ്പെട്ടിരുന്ന ഒരു തീരുമാനമാണ് വിരമിക്കുകയെന്നത്," ഗംഭീർ പറഞ്ഞു.
തൻെറ തീരുമാനം വിശദമായി പറയുന്ന ഒരു വീഡിയോയും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലും ഗംഭീർ ഉണ്ടാവില്ലെന്ന് ഇതോടെ ഉറപ്പായി. ഡൽഹി ഡെയർ ഡെവിൾസ് ഇത്തവണ ഗംഭീറിനെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. 2011ൽ ഇന്ത്യക്ക് എെസിസി ലോകകപ്പ് കിരീടം നേടിക്കൊടുത്ത ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനമാണ് ഗംഭീർ കാഴ്ച വെച്ചിരുന്നത്. അദ്ദേഹത്തിൻെറ നേതൃത്വത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് തവണ എെപിഎൽ കിരീടവും നേടിയിട്ടുണ്ട്.
15 വർഷം നീണ്ട കരിയറിൽ ഇന്ത്യക്കായി 58 ടെസ്റ്റ് മത്സരങ്ങളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 11 സെഞ്ച്വറികളടക്കം 5238 റൺസെടുത്തിട്ടുണ്ട്.
"ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമെടുക്കാൻ ഞാനെൻെറ ഹൃദയത്തെ പാകപ്പെടുത്തിയിരിക്കുന്നു. ജീവിതകാലം മുഴുവൻ ഞാൻ ഏറെ ഭയപ്പെട്ടിരുന്ന ഒരു തീരുമാനമാണ് വിരമിക്കുകയെന്നത്," ഗംഭീർ പറഞ്ഞു.
തൻെറ തീരുമാനം വിശദമായി പറയുന്ന ഒരു വീഡിയോയും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലും ഗംഭീർ ഉണ്ടാവില്ലെന്ന് ഇതോടെ ഉറപ്പായി. ഡൽഹി ഡെയർ ഡെവിൾസ് ഇത്തവണ ഗംഭീറിനെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. 2011ൽ ഇന്ത്യക്ക് എെസിസി ലോകകപ്പ് കിരീടം നേടിക്കൊടുത്ത ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനമാണ് ഗംഭീർ കാഴ്ച വെച്ചിരുന്നത്. അദ്ദേഹത്തിൻെറ നേതൃത്വത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് തവണ എെപിഎൽ കിരീടവും നേടിയിട്ടുണ്ട്.
15 വർഷം നീണ്ട കരിയറിൽ ഇന്ത്യക്കായി 58 ടെസ്റ്റ് മത്സരങ്ങളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 11 സെഞ്ച്വറികളടക്കം 5238 റൺസെടുത്തിട്ടുണ്ട്.