ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൻെറ പുതിയ സീസൺ തുടങ്ങുന്നതിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകരും താരങ്ങളും. കോടികൾ മുടക്കിയാണ് ഓരോ ടീമുകളും ലേലത്തിൽ താരങ്ങളെ നേടിയെടുത്തത്. എെപിഎല്ലിൻെറ ഭാഗമായി ഏറ്റവും ലാഭമുണ്ടാക്കാൻ പോവുന്നത് ബിസിസിഎെ തന്നെയാണ്.
ഏകദേശം 2017 കോടി രൂപയുടെ അധിക വരുമാനമാണ് ഇത്തവണത്തെ ലീഗിലൂടെ ബിസിസിഎെ ലക്ഷ്യമിടുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷത്തെ രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നായി ബിസിസിഎെക്ക് ലഭിക്കുന്ന ലാഭം വെറും 125 കോടി രൂപയാണ്. ബിസിസിഎെയുടെ വരുമാനത്തിൻെറ സിംഹഭാഗവും വരുന്നത് എെപിഎല്ലിൽ നിന്നാണ്.
സ്റ്റാർ പ്ലസ്സുമായി സംപ്രേഷണാവകാശത്തിൻെറ കരാർ ഒപ്പിട്ടിരിക്കുന്നത് 16347 കോടി രൂപയാണ്. അഞ്ച് വർഷത്തെ കരാറാണ് നിലവിലുള്ളത്. കഴിഞ്ഞ വർഷം 400 കോടിയിലധികം രൂപയാണ് എെപിഎല്ലിലൂടെ ബിസിസിഎെക്ക് ലാഭമുണ്ടാക്കാനായത്.
ഏകദേശം 2017 കോടി രൂപയുടെ അധിക വരുമാനമാണ് ഇത്തവണത്തെ ലീഗിലൂടെ ബിസിസിഎെ ലക്ഷ്യമിടുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷത്തെ രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നായി ബിസിസിഎെക്ക് ലഭിക്കുന്ന ലാഭം വെറും 125 കോടി രൂപയാണ്. ബിസിസിഎെയുടെ വരുമാനത്തിൻെറ സിംഹഭാഗവും വരുന്നത് എെപിഎല്ലിൽ നിന്നാണ്.
സ്റ്റാർ പ്ലസ്സുമായി സംപ്രേഷണാവകാശത്തിൻെറ കരാർ ഒപ്പിട്ടിരിക്കുന്നത് 16347 കോടി രൂപയാണ്. അഞ്ച് വർഷത്തെ കരാറാണ് നിലവിലുള്ളത്. കഴിഞ്ഞ വർഷം 400 കോടിയിലധികം രൂപയാണ് എെപിഎല്ലിലൂടെ ബിസിസിഎെക്ക് ലാഭമുണ്ടാക്കാനായത്.