ചെന്നൈ: ഇന്ത്യൻ മണ്ണിൽ നടക്കുന്ന എെപിഎല്ലിൽ ടീമുകളുടെ ക്യാപ്റ്റൻമാരായി ഇന്ത്യൻ താരങ്ങളെ തന്നെ പരിഗണിക്കാനാണ് ടീമുകൾക്ക് കൂടുതൽ താൽപര്യം. ചെന്നൈ സൂപ്പർ കിങ്സ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളെ നയിക്കുന്നത് ഇന്ത്യൻ താരങ്ങളായ എംഎസ് ധോണി, വിരാട് കോഹ്‍ലി, രോഹിത് ശർമ്മ എന്നിവരാണ്.
രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളെ ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറുമാണ് നയിക്കുന്നത്. ഡൽഹി ഡെയർ ഡെവിൾസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, കിങ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകളാണ് ഇത്തവണ പുതിയ ക്യാപ്റ്റൻമാരെ പരിഗണിക്കുന്നത്.
ഗൗതം ഗംഭീർ, യുവരാജ് സിങ്, ഹർഭജൻ സിങ്, അജിങ്ക്യ രഹാനെ, ആർ.അശ്വിൻ, മനീഷ് പാണ്ഡേ എന്നിവരാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ആറ് ഇന്ത്യൻ താരങ്ങളെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഗംഭീർ തന്നെയാണ് കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ നയിച്ചിരുന്നത്. എന്നാൽ ഇത്തവണ കൊൽക്കത്ത താരത്തെ നിലനിർത്തുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. ശനി,ഞായർ ദിവസങ്ങളിൽ നടക്കുന്ന എെപിഎൽ ലേലത്തിൻ ശേഷം മാത്രമേ ചിത്രം വ്യക്തമാവുകയുള്ളൂ.
രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളെ ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറുമാണ് നയിക്കുന്നത്. ഡൽഹി ഡെയർ ഡെവിൾസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, കിങ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകളാണ് ഇത്തവണ പുതിയ ക്യാപ്റ്റൻമാരെ പരിഗണിക്കുന്നത്.
ഗൗതം ഗംഭീർ, യുവരാജ് സിങ്, ഹർഭജൻ സിങ്, അജിങ്ക്യ രഹാനെ, ആർ.അശ്വിൻ, മനീഷ് പാണ്ഡേ എന്നിവരാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ആറ് ഇന്ത്യൻ താരങ്ങളെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഗംഭീർ തന്നെയാണ് കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ നയിച്ചിരുന്നത്. എന്നാൽ ഇത്തവണ കൊൽക്കത്ത താരത്തെ നിലനിർത്തുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. ശനി,ഞായർ ദിവസങ്ങളിൽ നടക്കുന്ന എെപിഎൽ ലേലത്തിൻ ശേഷം മാത്രമേ ചിത്രം വ്യക്തമാവുകയുള്ളൂ.