സിഡ്നി: ഇന്ത്യ - ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിനെ വിവാദത്തിലാഴ്ത്തി പേസർമാരായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കുമെതിരെ വംശീയാധിക്ഷേപം. മൂന്നാം
ടെസ്റ്റിൻെറ രണ്ടാം ദിനവും മൂന്നാം ദിനവും അധിക്ഷേപമുണ്ടായതാണ് പരാതി. സംഭവം ഐസിസിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെയും സീനിയർ താരം ആർ അശ്വിനുമാണ് പെട്ടെന്ന് തന്നെ പരാതി നൽകാൻ മുൻകൈ എടുത്തതെന്നാണ് റിപ്പോർട്ട്. അമ്പയർമാരായ പോൾ റീഫലിനും പോൾ വിൽസണിനുമൊപ്പം ഇരുവരും മത്സരത്തിന് ശേഷം ചർച്ച നടത്തുന്നത് കാണാമായിരുന്നു. സംഭവം അമ്പയർമാരുടെ ശ്രദ്ധയിൽ പെടുത്തിയതിന് ശേഷമാണ് മൂന്നാം ദിനം കളിയവസാനിപ്പിച്ച് ഇന്ത്യൻ ടീം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്.
Also Read: ഇതെന്ത് ബാറ്റിങാണ്? ഒന്നുകിൽ പുറത്താക്കുക, അല്ലെങ്കിൽ ഓപ്പണറാക്കുക; ഇന്ത്യൻ താരത്തിനെതിരെ രൂക്ഷവിമർശനം!!
മത്സരത്തിൻെറ മൂന്നാം ദിനം ബുംറക്കും സിറാജിനുമെതിരെ വംശീയ അധിക്ഷേപമുണ്ടായെന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇവർ ഫീൽഡ് ചെയ്യുന്നതിനിടെ കുരങ്ങനെന്നും മറ്റ് അശ്ലീല പദപ്രയോഗങ്ങൾ നടത്തിയുമാണ് അധിക്ഷേപിച്ചത്. മാച്ച് റഫറി ഡേവിഡ് ബൂണിനാണ് ഔദ്യോഗികമായി പരാതി നൽകിയത്. ഐസിസി സംഭവത്തിൽ അന്വേഷണം നടത്തു.
ടെസ്റ്റിൻെറ രണ്ടാം ദിനവും മൂന്നാം ദിനവും അധിക്ഷേപമുണ്ടായതാണ് പരാതി. സംഭവം ഐസിസിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെയും സീനിയർ താരം ആർ അശ്വിനുമാണ് പെട്ടെന്ന് തന്നെ പരാതി നൽകാൻ മുൻകൈ എടുത്തതെന്നാണ് റിപ്പോർട്ട്.
Also Read: ഇതെന്ത് ബാറ്റിങാണ്? ഒന്നുകിൽ പുറത്താക്കുക, അല്ലെങ്കിൽ ഓപ്പണറാക്കുക; ഇന്ത്യൻ താരത്തിനെതിരെ രൂക്ഷവിമർശനം!!
മത്സരത്തിൻെറ മൂന്നാം ദിനം ബുംറക്കും സിറാജിനുമെതിരെ വംശീയ അധിക്ഷേപമുണ്ടായെന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇവർ ഫീൽഡ് ചെയ്യുന്നതിനിടെ കുരങ്ങനെന്നും മറ്റ് അശ്ലീല പദപ്രയോഗങ്ങൾ നടത്തിയുമാണ് അധിക്ഷേപിച്ചത്. മാച്ച് റഫറി ഡേവിഡ് ബൂണിനാണ് ഔദ്യോഗികമായി പരാതി നൽകിയത്. ഐസിസി സംഭവത്തിൽ അന്വേഷണം നടത്തു.