പരിക്കിന്റെ പിടിയിലായ വലം കൈയ്യൻ സ്റ്റാർ പേസർ ജസ്പ്രിത് ബുംറ (Jasprit Bumrah) ഈ വർഷത്തെ ടി20 ലോകകപ്പിൽ (T20 World Cup) നിന്ന് പുറത്തായ വിവരം ഇന്നലെ വൈകിട്ടാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഇന്ത്യൻ ടീമിന് വൻ തിരിച്ചടി നൽകുന്ന വാർത്തയാണിത്. പരിക്കിന്റെ പിടിയിലായ ബുംറയ്ക്ക് ലോകകപ്പിൽ കളിക്കാനാകില്ലെന്ന് കഴിഞ്ഞയാഴ്ച ആദ്യം വാർത്തകൾ വന്നെങ്കിലും ആ റിപ്പോർട്ടുകളെ നിഷേധിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും, ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡും രംഗത്തെത്തിയിരുന്നു. ഇതോടെ ലോകകപ്പിൽ ബുംറ ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ആരാധകർ കരുതിയെങ്കിലും ഇന്നലെ വൈകിട്ട് തീർത്തും അപ്രതീക്ഷിതമായി അദ്ദേഹം പുറത്തായ വിവരം ബിസിസിഐ (BCCI) പുറത്ത് വിടുകയായിരുന്നു. ലോകകപ്പിൽ നിന്ന് പുറത്തായ ബുംറക്ക് പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആരെയാകും അവർ ടീമിലേക്ക് തിരഞ്ഞെടുക്കുക എന്ന കാര്യത്തിൽ യാതൊരു സൂചനകളും പുറത്ത് വന്നിട്ടില്ല. നിലവിൽ ദീപക് ചഹറും, മൊഹമ്മദ് ഷമിയുമാണ് ടി20 ലോകകപ്പിൽ ഇന്ത്യയുടെ സ്റ്റാൻഡ് ബൈ താരങ്ങളുടെ ലിസ്റ്റിലുള്ള പേസർമാർ. ഇവർക്കൊപ്പം ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിനൊപ്പമുള്ള മൊഹമ്മദ് സിറാജും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ള താരമാണ്.
ഏഷ്യാകപ്പിൽ ഇന്ത്യൻ ബോളർമാരുടെ പ്രകടനം ദയനീയമായ സാഹചര്യത്തിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ മൊഹമ്മദ് ഷമിയെ സെലക്ടർമാർ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ കൊവിഡ് വില്ലനായെത്തിയതോടെ താരത്തിന് ഈ പരമ്പര നഷ്ടമായി. പൂർണമായ ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്തതിനാൽ പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയും അദ്ദേഹത്തിന് നഷ്ടമായി.
നിലവിൽ ബുംറ പുറത്തായ സാഹചര്യത്തിൽ ഷമി ലോകകപ്പ് ടീമിലെത്താനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ട്. എങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി കളിക്കളത്തിന് വെളിയിലുള്ള ഷമിയെ ഒരു മത്സരം പോലും കളിക്കാതെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്നതിനോട് ടീം മാനേജ്മെന്റിനും, സെലക്ടർമാർക്കും താല്പര്യമില്ലെന്നാണ് റിപ്പോർട്ട്. പക്ഷേ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലും ഇടം ലഭിക്കാത്ത ഷമി ഇനി എവിടെ കളിക്കും എന്നതാണ് ചോദ്യം.
ബുംറയ്ക്ക് പരിക്കേറ്റ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിലെത്തിയ താരമാണ് മൊഹമ്മദ് സിറാജ്. ബുംറ ഇപ്പോൾ ലോകകപ്പിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ സിറാജിന്റെ ലോകകപ്പ് സാധ്യതകൾ ഉയർന്നെങ്കിലും ടീം മാനേജ്മെന്റ് എന്താകും തീരുമാനിക്കുകയെന്ന് കണ്ടറിയണം. ദീപക് ചഹറും പരിഗണനയിലുള്ള താരമാണെങ്കിലും ബുംറക്ക് പകരം മൊഹമ്മദ് ഷമി, മൊഹമ്മദ് സിറാജ് എന്നിവരിൽ ഒരാൾക്ക് ലോകകപ്പ് ടീമിലേക്ക് വിളി വരാനുള്ള സാധ്യതകളാണ് ഉയർന്ന് നിൽക്കുന്നത്.
Read Latest Sports News and Malayalam Newsundefined
ഏഷ്യാകപ്പിൽ ഇന്ത്യൻ ബോളർമാരുടെ പ്രകടനം ദയനീയമായ സാഹചര്യത്തിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ മൊഹമ്മദ് ഷമിയെ സെലക്ടർമാർ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ കൊവിഡ് വില്ലനായെത്തിയതോടെ താരത്തിന് ഈ പരമ്പര നഷ്ടമായി. പൂർണമായ ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്തതിനാൽ പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയും അദ്ദേഹത്തിന് നഷ്ടമായി.
നിലവിൽ ബുംറ പുറത്തായ സാഹചര്യത്തിൽ ഷമി ലോകകപ്പ് ടീമിലെത്താനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ട്. എങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി കളിക്കളത്തിന് വെളിയിലുള്ള ഷമിയെ ഒരു മത്സരം പോലും കളിക്കാതെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്നതിനോട് ടീം മാനേജ്മെന്റിനും, സെലക്ടർമാർക്കും താല്പര്യമില്ലെന്നാണ് റിപ്പോർട്ട്. പക്ഷേ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലും ഇടം ലഭിക്കാത്ത ഷമി ഇനി എവിടെ കളിക്കും എന്നതാണ് ചോദ്യം.
ബുംറയ്ക്ക് പരിക്കേറ്റ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിലെത്തിയ താരമാണ് മൊഹമ്മദ് സിറാജ്. ബുംറ ഇപ്പോൾ ലോകകപ്പിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ സിറാജിന്റെ ലോകകപ്പ് സാധ്യതകൾ ഉയർന്നെങ്കിലും ടീം മാനേജ്മെന്റ് എന്താകും തീരുമാനിക്കുകയെന്ന് കണ്ടറിയണം. ദീപക് ചഹറും പരിഗണനയിലുള്ള താരമാണെങ്കിലും ബുംറക്ക് പകരം മൊഹമ്മദ് ഷമി, മൊഹമ്മദ് സിറാജ് എന്നിവരിൽ ഒരാൾക്ക് ലോകകപ്പ് ടീമിലേക്ക് വിളി വരാനുള്ള സാധ്യതകളാണ് ഉയർന്ന് നിൽക്കുന്നത്.
Read Latest Sports News and Malayalam Newsundefined