കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ കളിക്കളത്തിലില്ലാത്ത സ്റ്റാര്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ (New Zealand) തിരിച്ചുവരവ് വീണ്ടും നീളുമെന്ന് റിപ്പോര്‍ട്ട്. താരം പരിക്ക് ഭേദമായി തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നെങ്കിലും കുറഞ്ഞത് ആറ് മാസമെങ്കിലും ഇനിയും പുറത്തിരിക്കാന്‍ സാധ്യതയുണ്ട്. ഇതോടെ 2023ലെ ഏകദിന ലോകകപ്പിലെ ലഭ്യതയെക്കുറിച്ചും സംശയങ്ങള്‍ ഉയരുകയാണ്. ഏകദിന ലോകകപ്പില്‍ ബുംറയ്ക്ക് ഫിറ്റ്നസ് ലഭിക്കാതെ വന്നാല്‍ അത് ഇന്ത്യയുടെ സാധ്യതകള്‍ക്ക് വലിയ തിരിച്ചടിയാകും. ഏകദിന ലോകകപ്പ് ഈ വര്‍ഷം ഒക്ടോബര്‍ നവംബര്‍ മാസത്തില്‍ ഇന്ത്യയിലാണ് നടക്കുക. ബുംറ 2022 സെപ്റ്റംബര്‍ 25-ന് ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടി20യിൽ പ്രത്യക്ഷപ്പെട്ടതിനുശേഷം ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഐസിസി ടി20 ലോകകപ്പില്‍ നിന്ന് അദ്ദേഹം പുറത്തായി. ഐപിഎല്ലിന്റെ (IPL 2023) വരാനിരിക്കുന്ന സീസണിലും ബുംറ കളിക്കില്ല. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും താരത്തിന്റെ സേവനം ഇന്ത്യയ്ക്ക് ലഭ്യമാകില്ലെന്ന് ഉറപ്പാണ്.
Also Read : ബുംറക്ക് പകരക്കാരൻ ആവാൻ പോവുന്നത് അർജുൻ ടെണ്ടുൽക്കർ? അത് സംഭവിക്കാനുള്ള സാധ്യതകൾ ഇങ്ങനെ!
ബുംറ ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ ന്യൂസിലന്‍ഡിലേക്ക് പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐയുടെ മെഡിക്കല്‍ ടീമും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയും ചേര്‍ന്ന് ബുംറയുടെ നടുവേദന ചികിത്സിക്കുന്നതിനായി ഒരു കിവി സര്‍ജനെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വിദഗ്ധന്‍ മുമ്പ് ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബുംറ എത്രയും വേഗം ഓക്ക്ലന്‍ഡിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, ക്രൈസ്റ്റ് ചര്‍ച്ച് ആസ്ഥാനമായുള്ള സര്‍ജന്‍ റോവന്‍ ഷൗട്ടന്‍ (Rowan Schouten) ബുംറയുടെ ശസ്ത്രക്രിയ നടത്തും. ഓര്‍ത്തോപീഡിക് മേഖലയിലെ പ്രശസ്തനായ സര്‍ജനായ ഗ്രഹാം ഇംഗ്ലിസിനൊപ്പം ഷൗട്ടന്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ നിലവിലെ ബൗളിംഗ് കോച്ചായ മുന്‍ കിവി പേസര്‍ ഷെയ്ന്‍ ബോണ്ടിനെപ്പോലുള്ളവരെ ഇംഗ്ലിസ് മുമ്പ് ചികിത്സിച്ചിരുന്നു.
ബുംറ മുംബൈ ഇന്ത്യന്‍സിനായി (Mumbai Indian) കളിക്കില്ലെങ്കിലും ടീമിന് ആശ്വാസമായി ജോഫ്ര ആര്‍ച്ചര്‍ തിരിച്ചെത്തുകയാണ്. മാസങ്ങളോളം കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്ന താരം ഇത്തവണ ഐപിഎല്‍ കളിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ മുഴുവന്‍ സീസണും താരം കളിക്കുമെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആര്‍ച്ചര്‍ ഐപിഎല്‍ 2023 കളിക്കുമെന്നും എന്നാല്‍ ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ ജോലിഭാരം നിയന്ത്രിക്കുമെന്നുമാണ് സൂചന.
2020 ന് ശേഷം ആര്‍ച്ചര്‍ ഒരു ഐപിഎല്‍ ഗെയിം കളിച്ചിട്ടില്ല. ഐപിഎല്‍ 2021 ന് മുമ്പ് അദ്ദേഹം ഇന്ത്യയില്‍ ഉണ്ടായിരുന്നു, കൈമുട്ട് പ്രശ്നം കാരണം പുറത്തായി. നടുവേദന കാരണം അദ്ദേഹത്തിന് ഐപിഎല്‍ 2022 സീസണും നഷ്ടമായി. ഐപിഎല്‍ 2022 ലാണ് മുംബൈ താരത്തെ 8 കോടി രൂപയ്ക്ക് സ്വന്തമാക്കുന്നത്. ആ സീസണില്‍ പകരക്കാരനെ എത്തിക്കാന്‍ കഴിയില്ലെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു.
Read Latest Sports News and Malayalam Newsundefined
Also Read : ബുംറക്ക് പകരക്കാരൻ ആവാൻ പോവുന്നത് അർജുൻ ടെണ്ടുൽക്കർ? അത് സംഭവിക്കാനുള്ള സാധ്യതകൾ ഇങ്ങനെ!
ബുംറ ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ ന്യൂസിലന്‍ഡിലേക്ക് പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐയുടെ മെഡിക്കല്‍ ടീമും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയും ചേര്‍ന്ന് ബുംറയുടെ നടുവേദന ചികിത്സിക്കുന്നതിനായി ഒരു കിവി സര്‍ജനെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വിദഗ്ധന്‍ മുമ്പ് ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബുംറ എത്രയും വേഗം ഓക്ക്ലന്‍ഡിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, ക്രൈസ്റ്റ് ചര്‍ച്ച് ആസ്ഥാനമായുള്ള സര്‍ജന്‍ റോവന്‍ ഷൗട്ടന്‍ (Rowan Schouten) ബുംറയുടെ ശസ്ത്രക്രിയ നടത്തും. ഓര്‍ത്തോപീഡിക് മേഖലയിലെ പ്രശസ്തനായ സര്‍ജനായ ഗ്രഹാം ഇംഗ്ലിസിനൊപ്പം ഷൗട്ടന്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ നിലവിലെ ബൗളിംഗ് കോച്ചായ മുന്‍ കിവി പേസര്‍ ഷെയ്ന്‍ ബോണ്ടിനെപ്പോലുള്ളവരെ ഇംഗ്ലിസ് മുമ്പ് ചികിത്സിച്ചിരുന്നു.
ബുംറ മുംബൈ ഇന്ത്യന്‍സിനായി (Mumbai Indian) കളിക്കില്ലെങ്കിലും ടീമിന് ആശ്വാസമായി ജോഫ്ര ആര്‍ച്ചര്‍ തിരിച്ചെത്തുകയാണ്. മാസങ്ങളോളം കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്ന താരം ഇത്തവണ ഐപിഎല്‍ കളിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ മുഴുവന്‍ സീസണും താരം കളിക്കുമെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആര്‍ച്ചര്‍ ഐപിഎല്‍ 2023 കളിക്കുമെന്നും എന്നാല്‍ ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ ജോലിഭാരം നിയന്ത്രിക്കുമെന്നുമാണ് സൂചന.
2020 ന് ശേഷം ആര്‍ച്ചര്‍ ഒരു ഐപിഎല്‍ ഗെയിം കളിച്ചിട്ടില്ല. ഐപിഎല്‍ 2021 ന് മുമ്പ് അദ്ദേഹം ഇന്ത്യയില്‍ ഉണ്ടായിരുന്നു, കൈമുട്ട് പ്രശ്നം കാരണം പുറത്തായി. നടുവേദന കാരണം അദ്ദേഹത്തിന് ഐപിഎല്‍ 2022 സീസണും നഷ്ടമായി. ഐപിഎല്‍ 2022 ലാണ് മുംബൈ താരത്തെ 8 കോടി രൂപയ്ക്ക് സ്വന്തമാക്കുന്നത്. ആ സീസണില്‍ പകരക്കാരനെ എത്തിക്കാന്‍ കഴിയില്ലെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു.
Read Latest Sports News and Malayalam Newsundefined