2019 ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻറിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തിൽ ഗംഭീരമായി കളിച്ച ഇന്ത്യ ഫൈനലിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മുൻനിര ബാറ്റ്സ്മാൻമാർക്ക് താളം കണ്ടെത്താനാവാഞ്ഞതോടെ സെമിയിൽ ഇന്ത്യ തകർന്നു. 240 റൺസ് വിജയലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് രാഹുൽ, രോഹിത്, കോലി എന്നിവരെ പെട്ടെന്ന് നഷ്ടമായി. രവീന്ദ്ര ജഡേജയുടെ ചെറുത്തുനിൽപ്പാണ് ആദ്യം പ്രതീക്ഷ നൽകിയത്. പിന്നീട് മുൻനായകൻ ധോണി മത്സരം ഇന്ത്യയുടെ വരുതിയിലാക്കുമെന്ന് തോന്നിപ്പിച്ചു. എന്നാൽ മാർട്ടിൻ ഗപ്ടിലിൻെറ ഡയറക്ട് ത്രോയിൽ ധോണി റൺ ഔട്ടായതോടെ ഇന്ത്യ തളർന്നു. ആ റൺ ഔട്ട് ഇല്ലായിരുന്നുവെങ്കിൽ കളി ഇന്ത്യ ജയിക്കുമായിരുന്നുവെന്നാണ് ആരാധകർ ഇപ്പോഴും കരുതുന്നത്.
Also Read: കോപ്പയില്‍ അര്‍ജന്റീന കിരീടം തൊടില്ലേ? മെസിയും സംഘവും വിയര്‍ക്കും, ഇതാ 5 കാരണങ്ങള്‍!!
ധോണിയുടെ റൺ ഔട്ടിന് മുമ്പും ശേഷവും എന്താണ് ചിന്തിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ന്യൂസിലൻറ് ടീമംഗം ജിമ്മി നീഷാം. "ധോണിയുടെ റൺ ഔട്ടിന് മുമ്പ് മത്സരം ചിലപ്പോൾ ജയിക്കുമെന്ന് തോന്നി. എന്നാൽ റൺ ഔട്ടായതോടെ മത്സരം ഉറപ്പായും ജയിക്കുമെന്ന് മനസ്സിലായി," ട്വിറ്ററിൽ ചോദ്യത്തിന് മറുപടിയായി നീഷാം പറഞ്ഞു.
18 റൺസിനാണ് സെമിയിൽ അന്ന് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യയെ തോൽപ്പിച്ച് ഫൈനലിലെത്തിയ ന്യൂസിലൻറിന് പക്ഷേ, ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ജയിച്ച് കിരീടം നേടാനായില്ല.
Also Read: കോപ്പയില്‍ അര്‍ജന്റീന കിരീടം തൊടില്ലേ? മെസിയും സംഘവും വിയര്‍ക്കും, ഇതാ 5 കാരണങ്ങള്‍!!
ധോണിയുടെ റൺ ഔട്ടിന് മുമ്പും ശേഷവും എന്താണ് ചിന്തിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ന്യൂസിലൻറ് ടീമംഗം ജിമ്മി നീഷാം. "ധോണിയുടെ റൺ ഔട്ടിന് മുമ്പ് മത്സരം ചിലപ്പോൾ ജയിക്കുമെന്ന് തോന്നി. എന്നാൽ റൺ ഔട്ടായതോടെ മത്സരം ഉറപ്പായും ജയിക്കുമെന്ന് മനസ്സിലായി," ട്വിറ്ററിൽ ചോദ്യത്തിന് മറുപടിയായി നീഷാം പറഞ്ഞു.
18 റൺസിനാണ് സെമിയിൽ അന്ന് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യയെ തോൽപ്പിച്ച് ഫൈനലിലെത്തിയ ന്യൂസിലൻറിന് പക്ഷേ, ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ജയിച്ച് കിരീടം നേടാനായില്ല.