ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന് എല്ലാ തയ്യാറെടുപ്പുകളുമായി ഓസ്ട്രേലിയ. അഡലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓസീസ് ഇന്ത്യയെ നാണം കെടുത്തിരുന്നു. എന്നാൽ മെൽബണിൽ ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടിച്ചു. ഇതോടെ സിഡ്നിയിൽ നടക്കുന്ന ടെസ്റ്റിൽ ഓസീസിന് തിരിച്ചുവന്നേ മതിയാവൂ. വിരാട് കോലിയില്ലാത്ത ടീം ഇന്ത്യയോടെ സ്വന്തം നാട്ടിൽ ഇനിയും പരാജയപ്പെടുകയെന്നത് ഓസ്ട്രേലിയക്കാർക്ക് ചിന്തിക്കാൻ പോലുമാവില്ല. രണ്ട് പ്രധാന മാറ്റങ്ങളാണ് ടീമിൽ നടത്താൻ പോവുന്നതെന്ന സൂചനകളാണ് ഓസീസ് കോച്ച് ജസ്റ്റിൻ ലാംഗർ നൽകുന്നത്. പരിക്ക് കാരണം മാറിനിൽക്കുകയായിരുന്ന ഡേവിഡ് വാർണർ തിരിച്ചെത്തും. വാർണർ പൂർണമായും ഫിറ്റല്ലെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ അദ്ദേഹം ഒരു പോരാളിയാണെന്നും കളിക്കാനാവുമെന്നാണ് കരുതുന്നതെന്നും ലാംഗർ പ്രത്യാശ പ്രകടിപ്പിച്ചു.
Also Read: ഇന്ത്യ vs ഓസ്ട്രേലിയ: ടെസ്റ്റ് പരമ്പരയിൽ നിന്ന് കെഎൽ രാഹുലിനെ ഒഴിവാക്കി
യുവതാരം വിൽ പുകോവ്സ്കി അരങ്ങേറ്റ ടെസ്റ്റിനിറങ്ങുമെന്നും ലാംഗർ പറഞ്ഞു. ഒന്നാം ടെസ്റ്റിൽ പുകോവ്സ്കിയെ ഇന്ത്യക്കെതിര തുരുപ്പുചീട്ടായി ഇറക്കണമെന്നായിരുന്നു ഓസ്ട്രേലിയ കരുതിയിരുന്നത്. എന്നാൽ വാം അപ് മത്സരത്തിനിടെ പരിക്കേറ്റത് തിരിച്ചടിയായി. പുകോവ്സ്കി എന്തായാലും കളിക്കുമെന്ന് ലാംഗർ വ്യക്തമാക്കി.
Also Read: ഇന്ത്യ vs ഓസ്ട്രേലിയ: ടെസ്റ്റ് പരമ്പരയിൽ നിന്ന് കെഎൽ രാഹുലിനെ ഒഴിവാക്കി
യുവതാരം വിൽ പുകോവ്സ്കി അരങ്ങേറ്റ ടെസ്റ്റിനിറങ്ങുമെന്നും ലാംഗർ പറഞ്ഞു. ഒന്നാം ടെസ്റ്റിൽ പുകോവ്സ്കിയെ ഇന്ത്യക്കെതിര തുരുപ്പുചീട്ടായി ഇറക്കണമെന്നായിരുന്നു ഓസ്ട്രേലിയ കരുതിയിരുന്നത്. എന്നാൽ വാം അപ് മത്സരത്തിനിടെ പരിക്കേറ്റത് തിരിച്ചടിയായി. പുകോവ്സ്കി എന്തായാലും കളിക്കുമെന്ന് ലാംഗർ വ്യക്തമാക്കി.