ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി പേസർ കഗിസോ റബാദയെ തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ലോക ഒന്നാം നമ്പർ ബോളർ കൂടിയായ റബാദയെ തേടി പുരസ്കാരം എത്തുന്നത്. 2016ലാണ് അദ്ദേഹത്തിന് നേരത്തെ പുരസ്കാരം ലഭിച്ചത്.
ഹഷിം അംല, മഖായ എൻടിനി, ജാക്ക് കാലിസ്, എബി ഡീവില്ലിയേഴ്സ് എന്നിവർക്ക് ശേഷം രണ്ട് തവണ പുരസ്കാരം സ്വന്തമാക്കുന്ന താരമായി റബാദ മാറി. ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ, ഏകദിന ക്രിക്കറ്റർ ഓഫ് ദി ഇയർ, പ്ലെയേഴ്സ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരങ്ങളും റബാദ സ്വന്തമാക്കി.
ഹഷിം അംല, മഖായ എൻടിനി, ജാക്ക് കാലിസ്, എബി ഡീവില്ലിയേഴ്സ് എന്നിവർക്ക് ശേഷം രണ്ട് തവണ പുരസ്കാരം സ്വന്തമാക്കുന്ന താരമായി റബാദ മാറി. ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ, ഏകദിന ക്രിക്കറ്റർ ഓഫ് ദി ഇയർ, പ്ലെയേഴ്സ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരങ്ങളും റബാദ സ്വന്തമാക്കി.