ആപ്പ്ജില്ല

ദിനേശ് കാർത്തിക്ക് വന്നു, കണ്ടു, കീഴടക്കി...

ഇന്ത്യയെ തോൽപ്പിച്ച് ഒരു പരമ്പരയിൽ കപ്പുയർത്താമെന്ന ബംഗ്ലാ കടുവകളുടെ സ്വപ്നങ്ങൾക്ക് മുന്നിലേക്ക് പക്ഷേ ദിനേശ് കാർത്തിക്ക് എന്ന ഒറ്റയാൻ നെഞ്ച് വിരിച്ച് നിന്നു

TNN 18 Mar 2018, 11:45 pm
കൊളംബോ: കൊളംബോയിലെ ആർ.പ്രേമദാസ സ്റ്റേഡിയത്തിൽ ചരിത്രം തിരുത്തിക്കുറിക്കാൻ ഒരുങ്ങുകയായിരുന്നു ബംഗ്ലാദേശ്. ഇന്ത്യയെ തോൽപ്പിച്ച് ഒരു പരമ്പരയിൽ കപ്പുയർത്താമെന്ന ബംഗ്ലാ കടുവകളുടെ സ്വപ്നങ്ങൾക്ക് മുന്നിലേക്ക് പക്ഷേ ദിനേശ് കാർത്തിക്ക് എന്ന ഒറ്റയാൻ നെഞ്ച് വിരിച്ച് നിന്നു. എട്ട് പന്തിൽ നിന്ന് അടിച്ചെടുത്തത് 29 റൺസ്.
Samayam Malayalam karthik heroics helps india to win nidahas trophy
ദിനേശ് കാർത്തിക്ക് വന്നു, കണ്ടു, കീഴടക്കി...


അവസാന പന്തിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് അഞ്ച് റൺസ്. ബംഗ്ലാദേശ് ആരാധകർ ആവേശത്തിൻെറ പരകോടിയിലെത്തിയിരുന്നു. പക്ഷേ അവരുടെ നെഞ്ച് തുളച്ച് കൊണ്ടാണ് കാർത്തിക്കിൻെറ ബാറ്റിൽ നിന്ന് സിക്സർ പറന്നുയർന്നത്. 167 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടിരുന്നു.

ശിഖ‍ർ ധവാനും സുരേഷ് റെയ്നയും പെട്ടെന്ന് മടങ്ങി. എന്നാൽ അ‍ർധസെഞ്ച്വറിയുമായി രോഹിത് ശർമ്മ ടീമിനെ മുന്നോട്ട് നയിച്ചു. രോഹിത് പുറത്തായതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. ഒടുവിൽ ബംഗ്ലാ ബൗളർമാർക്ക് മുന്നിൽ യുവതാരം വിജയ് ശങ്ക‍ർ പതറിയപ്പോൾ ഇന്ത്യ പരാജയം മണത്തു.

എന്നാൽ അവസാന ഓവറുകളിൽ കത്തിക്കയറിയ ദിനേശ് കാ‍ർത്തിക്ക് വിജയവും പരമ്പരയും ഇന്ത്യക്ക് സമ്മാനിച്ചു. ബംഗ്ലാദേശിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്