ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളായ ഹാർദിക് പാണ്ഡ്യയുടെയും ക്രുനാൽ പാണ്ഡ്യയുടെയും പിതാവ് ഹിമാൻഷു പാണ്ഡ്യ അന്തരിച്ചു. 71ാം വയസ്സിൽ ഹൃദയാഘാതം കാരണമാണ് മരണം സംഭവിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബറോഡയുടെ നായകനായ ക്രുനാൽ മരണവാർത്ത അറിഞ്ഞപ്പോൾ തന്നെ ബയോ സെക്യുർ ബബിൾ വിട്ട് വീട്ടിലേക്ക് മടങ്ങി. താരം പരമ്പരയിൽ നിന്ന് താൽക്കാലികമായി പിൻമാറുകയും ചെയ്തു. ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ ഹാർദിക് പാണ്ഡ്യ നാട്ടിലുണ്ട്. ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം കളിക്കുന്നില്ല. ഫെബ്രുവരിൽ തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഹാർദിക്. പാണ്ഡ്യ സഹോദരങ്ങളുടെ ക്രിക്കറ്റ് കരിയറിന് ഏറ്റവും കൂടുതൽ പ്രോത്സാഹനം നൽകിയ വ്യക്തിയാണ് പിതാവ് ഹിമാൻഷു.
Also Read: ടെസ്റ്റ് പരമ്പര ഇന്ത്യക്ക് പരിക്കിൻെറ പരമ്പര; നാല് ടെസ്റ്റും കളിച്ചത് രണ്ടേ രണ്ട് കളിക്കാർ മാത്രം!!
സൂറത്തിൽ ബിസിനസുകാരനായിരുന്നു അദ്ദേഹം മക്കളുടെ ക്രിക്കറ്റ് കരിയറിന് ഗുണം ചെയ്യുമെന്ന് മനസ്സിലാക്കി പിന്നീട് കുടുംബത്തോടെ വഡോദരയിലേക്ക് മാറുകയായിരുന്നു. ഇന്ത്യൻ നായകൻ വിരാട് കോലി അടക്കമുള്ളവർ നിര്യാണത്തിൽ ആദരാഞ്ജലികൾ അറിയിച്ചു.
Also Read: ടെസ്റ്റ് പരമ്പര ഇന്ത്യക്ക് പരിക്കിൻെറ പരമ്പര; നാല് ടെസ്റ്റും കളിച്ചത് രണ്ടേ രണ്ട് കളിക്കാർ മാത്രം!!
സൂറത്തിൽ ബിസിനസുകാരനായിരുന്നു അദ്ദേഹം മക്കളുടെ ക്രിക്കറ്റ് കരിയറിന് ഗുണം ചെയ്യുമെന്ന് മനസ്സിലാക്കി പിന്നീട് കുടുംബത്തോടെ വഡോദരയിലേക്ക് മാറുകയായിരുന്നു. ഇന്ത്യൻ നായകൻ വിരാട് കോലി അടക്കമുള്ളവർ നിര്യാണത്തിൽ ആദരാഞ്ജലികൾ അറിയിച്ചു.