കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങളായ ലസിത് മലിംഗയുടെയും തിസര പെരേരയുടെയും ഭാര്യമാർ തമ്മിൽ ഫേസ്ബുക്കിൽ പൊരിഞ്ഞ പോര്. മലിഗയെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചതിന് ശേഷമാണ് തർക്കം തുടങ്ങിയത്. തിസര പെരേര ടീമിൽ സ്ഥാനം നില നിർത്തുന്നത് കായിക മന്ത്രിയുടെ പിന്തുണ കൊണ്ടാണെന്ന് മലിംഗയുടെ ഭാര്യ ടാനിയ ഫേസ്ബുക്കിൽ കുറിച്ചു.
ഇതിന് മറുപടിയുമായി പെരേരയുടെ ഭാര്യ ഷെരാമിയും രംഗത്തെത്തി. സിംഹത്തിൻെറ തോലണിഞ്ഞത് കൊണ്ട് ചെന്നായക്ക് സിംഹം ആവാൻ സാധിക്കില്ലെന്നായിരുന്നു ഷെരാമിയുടെ പോസ്റ്റ്. ഇരുവരും തമ്മിൽ ഇത്തരത്തിൽ വാദപ്രതിവാദങ്ങളുമായി മുന്നോട്ട് പോകവേ വിഷയത്തിൽ ബോർഡ് ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് തിസര പെരേര. ഇക്കാര്യം ആവശ്യപ്പെട്ട് ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആഷ്ലി ഡിസിൽവയ്ക്ക് പെരേര കത്തെഴുതി. ചിലരുടെ വ്യക്തിപരമായ പ്രതികാരം കാരണം രാജ്യത്തിന് മുന്നിൽ തങ്ങൾ അപഹാസ്യരാവുകയാണെന്നാണ് അദ്ദേഹം കത്തിലെഴുതിയത്. ക്രിക്കറ്റ് ബോർഡ് ഈ വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലിംഗയ്ക്ക് തൊട്ട് മുമ്പ് ശ്രീലങ്കൻ ക്രിക്കറ്റ് ടീം നായകനായിരുന്നു തിസര പെരേര.
ഇതിന് മറുപടിയുമായി പെരേരയുടെ ഭാര്യ ഷെരാമിയും രംഗത്തെത്തി. സിംഹത്തിൻെറ തോലണിഞ്ഞത് കൊണ്ട് ചെന്നായക്ക് സിംഹം ആവാൻ സാധിക്കില്ലെന്നായിരുന്നു ഷെരാമിയുടെ പോസ്റ്റ്. ഇരുവരും തമ്മിൽ ഇത്തരത്തിൽ വാദപ്രതിവാദങ്ങളുമായി മുന്നോട്ട് പോകവേ വിഷയത്തിൽ ബോർഡ് ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് തിസര പെരേര.