ലണ്ടൻ: ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ദയനീയ പരാജയം. ഇംഗ്ലണ്ട് ഇന്നിങ്സിനും 159 റൺസിനും ജയിച്ചു. ഒന്നാം ഇന്നിങ്സിൽ 289 റൺസിന്‍റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തകർച്ച നേരിട്ട് 130 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-0 ന് മുന്നിലെത്തി.
നാല് വിക്കറ്റുകൾ വീതം വീഴ്ത്തിയ ജെയിംസ് ആൻഡേഴ്സണും സ്റ്റുവർട്ട് ബോർഡുമാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ തകർത്തത്. ആദ്യ ഇന്നിങ്സിൽ ടോപ് സ്കോററായ ആർ. അശ്വിൻ തന്നെയാണ് രണ്ടാം ഇന്നിങ്സിലും കൂടുതൽ റൺസ് നേടിയത്. 44 പന്തിൽ 33 റൺസെടുത്ത അശ്വിൻ പുറത്താകാതെ നിന്നു. അശ്വിനെ കൂടാതെ ഹാർദിക് പാണ്ഡ്യ മാത്രമാണ് 20 റൺസിൽ കൂടുതൽ നേടിയത്.
പൂജാരയും കോഹ്ലിയും 17 വീതം റൺസെടുത്തപ്പോൾ രഹാനെ 13 റൺസിനും രാഹുൽ 10 റൺസിനും പുറത്തായി. പാണ്ഡ്യയുടെ ഉൾപ്പടെ രണ്ട് വിക്കറ്റ് ക്രിസ് വോക്സ് വീഴ്ത്തി. ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സിൽ 47 ഓവറുകൾ മാത്രമാണ് പിടിച്ചു നിൽക്കാനായത്.
സ്കോർ: ഇന്ത്യ- 107,130
ഇംഗ്ലണ്ട്-396/7
നാല് വിക്കറ്റുകൾ വീതം വീഴ്ത്തിയ ജെയിംസ് ആൻഡേഴ്സണും സ്റ്റുവർട്ട് ബോർഡുമാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ തകർത്തത്. ആദ്യ ഇന്നിങ്സിൽ ടോപ് സ്കോററായ ആർ. അശ്വിൻ തന്നെയാണ് രണ്ടാം ഇന്നിങ്സിലും കൂടുതൽ റൺസ് നേടിയത്. 44 പന്തിൽ 33 റൺസെടുത്ത അശ്വിൻ പുറത്താകാതെ നിന്നു. അശ്വിനെ കൂടാതെ ഹാർദിക് പാണ്ഡ്യ മാത്രമാണ് 20 റൺസിൽ കൂടുതൽ നേടിയത്.
പൂജാരയും കോഹ്ലിയും 17 വീതം റൺസെടുത്തപ്പോൾ രഹാനെ 13 റൺസിനും രാഹുൽ 10 റൺസിനും പുറത്തായി. പാണ്ഡ്യയുടെ ഉൾപ്പടെ രണ്ട് വിക്കറ്റ് ക്രിസ് വോക്സ് വീഴ്ത്തി. ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സിൽ 47 ഓവറുകൾ മാത്രമാണ് പിടിച്ചു നിൽക്കാനായത്.
സ്കോർ: ഇന്ത്യ- 107,130
ഇംഗ്ലണ്ട്-396/7