ന്യൂഡൽഹി: ട്വൻറി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ന്യൂസിലൻറ് ഓപ്പണർ മാർട്ടിൻ ഗപ്‍ടിൽ. ന്യൂസിലൻറ് താരം തന്നെയായ ബ്രണ്ടൻ മക്കല്ലത്തിൻെറ റെക്കോർഡാണ് അദ്ദേഹം മറികടന്നത്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ 54 പന്തിൽ നിന്ന് 105 റൺസ് നേടിയ ഗപ്‍ടിൽ ന്യൂസിലൻറിന് വേണ്ടി ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോർഡും സ്വന്തമാക്കി.
49 പന്തിൽ നിന്നാണ് ഗപ്‍ടിൽ സെഞ്ച്വറി നേടിയത്. ഇക്കാര്യത്തിലും മക്കല്ലത്തിൻെറ റെക്കോർഡാണ്
അദ്ദേഹം മറികടന്നത്. മത്സരത്തിൽ 58 റൺസിലെത്തിയപ്പോഴാണ് ലോകത്തിലെ ട്വൻറി20 റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനം ഗപ്‍ടിൽ സ്വന്തമാക്കിയത്. 73 ടി20 മത്സരങ്ങളിൽ നിന്നായി 2188 റൺസാണ്
ഗപ്‍ടിൽ നേടിയിട്ടുള്ളത്. 2140 റൺസായിരുന്നു മക്കല്ലത്തിൻെറ റെക്കോർഡ്.
49 പന്തിൽ നിന്നാണ് ഗപ്‍ടിൽ സെഞ്ച്വറി നേടിയത്. ഇക്കാര്യത്തിലും മക്കല്ലത്തിൻെറ റെക്കോർഡാണ്
അദ്ദേഹം മറികടന്നത്. മത്സരത്തിൽ 58 റൺസിലെത്തിയപ്പോഴാണ് ലോകത്തിലെ ട്വൻറി20 റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനം ഗപ്‍ടിൽ സ്വന്തമാക്കിയത്. 73 ടി20 മത്സരങ്ങളിൽ നിന്നായി 2188 റൺസാണ്
ഗപ്‍ടിൽ നേടിയിട്ടുള്ളത്. 2140 റൺസായിരുന്നു മക്കല്ലത്തിൻെറ റെക്കോർഡ്.