ബെംഗലൂരു: പരിമിത ഓവർ ക്രിക്കറ്റിൽ ബാറ്റിങ് ലൈനപ്പിൽ ഇപ്പോഴും ഇന്ത്യക്ക് പരിഹരിക്കപ്പെടാത്ത തലവേദനയാണ് നാലാം നമ്പർ. ലോകകപ്പിന് ശേഷം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്താണ് ഈ സ്ഥാനത്ത് ഇറങ്ങുന്നത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ അങ്ങനെയായിരുന്നു. ദക്ഷിണാഫ്രിക്കക്ക് എതിരെ ഒന്നാം ട്വൻറ20യിലും പന്ത് തന്നെയാണ് ഇറങ്ങിയത്. ബെംഗലൂരുവിൽ പക്ഷേ കാര്യങ്ങൾ അൽപം കൈവിട്ടു പോയേനെ. ഭാഗ്യത്തിനാണ് രണ്ട് ഇന്ത്യൻ ബാറ്റ്സ്മാൻമാർ ഒരേ സമയം ബാറ്റ് ചെയ്യാൻ എത്താതിരുന്നത്. ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ പുറത്തായപ്പോഴായിരുന്നു സംഭവം. നായകൻ വിരാട് കോഹ്ലിയാണ് ക്രീസിൽ ഉണ്ടായിരുന്ന ബാറ്റ്സ്മാൻ. ധവാൻ മടങ്ങിയപ്പോൾ ശ്രേയസ് അയ്യരും ഋഷഭ് പന്തും ഒരുമിച്ച് പാഡ് കെട്ടി ഇറങ്ങി.
Read More: ബെംഗലൂരുവിൽ പിഴച്ചത് കോഹ‍്‍ലിയുടെ തീരുമാനം, പരമ്പര വിജയം കൈവിട്ടു; ഒടുവിൽ വിശദീകരണം ഇങ്ങനെ!
പിന്നീടാണ് അബദ്ധം പിണഞ്ഞത് മനസ്സിലായത്. ഒടുവിൽ ശ്രേയസ് പിൻമാറി. പന്ത് തന്നെയാണ് നാലാം നമ്പറിൽ ഇറങ്ങിയത്. ഇരുവരും തമ്മിൽ സംഭവിച്ചത് ആശയക്കുഴപ്പം മാത്രമാണെന്ന് കോഹ‍്‍ലി മത്സരശേഷം പറഞ്ഞു. "ചെറിയൊരു ആശയക്കുഴപ്പം അവർ തമ്മിൽ ഉണ്ടായി. അതാണ് എനിക്ക് മനസ്സിലായത്," കോഹ്ലി വ്യക്തമാക്കി.
"ബാറ്റിങ് കോച്ച് ഇരുവരോടും സംസാരിച്ചിരുന്നു. എന്നാൽ അവർ കാര്യങ്ങൾ മനസ്സിലാക്കയതിൽ എന്തോ പിഴവ് സംഭവിച്ചു," ഇന്ത്യൻ നായകൻ പറഞ്ഞു. "രണ്ട് പേരും ഒരുമിച്ച് ബാറ്റ് ചെയ്യാൻ വരുന്നത് തമാശ നിറഞ്ഞ നിമിഷമായിരുന്നു. ഇരുവരും പിച്ചിൽ ഒരുമിച്ച് എത്തിയാൽ അത് അതിലും രസകരമായേനെ. മൂന്ന് ബാറ്റ്സ്മാൻമാർ ഒരേ സമയം ഫീൽഡിൽ," കോഹ്ലി ചിരിച്ച് കൊണ്ട് വിശദീകരിച്ചു.
Read More: വീണ്ടും കടുത്ത തീരുമാനവുമായി ധോണി; ആരാധകർ നിരാശപ്പെടേണ്ടി വരും, തിരിച്ചുവരവിൽ ആശങ്ക ?
നാലാം നമ്പറിൽ ആരാണ് ഇറങ്ങേണ്ടത് എന്നതിൽ ടീമിന് വ്യക്തമായ പദ്ധതി ഉണ്ടായിരുന്നു. പത്ത് ഓവറിന് മുമ്പ് ആണെങ്കിൽ ശ്രേയസ് ഇറങ്ങണം എന്നും, അതിന് ശേഷം ആണെങ്കിൽ പന്ത് ഇറങ്ങണമെന്നും ആയിരുന്നു തീരുമാനം. എന്നാൽ ഇരുവരും തമ്മിൽ ഇക്കാര്യത്തിൽ ആശയക്കുഴപ്പം സംഭവിച്ചുവെന്നും കോഹ്ലി പറഞ്ഞു.
Read More: ബെംഗലൂരുവിൽ പിഴച്ചത് കോഹ‍്‍ലിയുടെ തീരുമാനം, പരമ്പര വിജയം കൈവിട്ടു; ഒടുവിൽ വിശദീകരണം ഇങ്ങനെ!
പിന്നീടാണ് അബദ്ധം പിണഞ്ഞത് മനസ്സിലായത്. ഒടുവിൽ ശ്രേയസ് പിൻമാറി. പന്ത് തന്നെയാണ് നാലാം നമ്പറിൽ ഇറങ്ങിയത്. ഇരുവരും തമ്മിൽ സംഭവിച്ചത് ആശയക്കുഴപ്പം മാത്രമാണെന്ന് കോഹ‍്‍ലി മത്സരശേഷം പറഞ്ഞു. "ചെറിയൊരു ആശയക്കുഴപ്പം അവർ തമ്മിൽ ഉണ്ടായി. അതാണ് എനിക്ക് മനസ്സിലായത്," കോഹ്ലി വ്യക്തമാക്കി.
"ബാറ്റിങ് കോച്ച് ഇരുവരോടും സംസാരിച്ചിരുന്നു. എന്നാൽ അവർ കാര്യങ്ങൾ മനസ്സിലാക്കയതിൽ എന്തോ പിഴവ് സംഭവിച്ചു," ഇന്ത്യൻ നായകൻ പറഞ്ഞു. "രണ്ട് പേരും ഒരുമിച്ച് ബാറ്റ് ചെയ്യാൻ വരുന്നത് തമാശ നിറഞ്ഞ നിമിഷമായിരുന്നു. ഇരുവരും പിച്ചിൽ ഒരുമിച്ച് എത്തിയാൽ അത് അതിലും രസകരമായേനെ. മൂന്ന് ബാറ്റ്സ്മാൻമാർ ഒരേ സമയം ഫീൽഡിൽ," കോഹ്ലി ചിരിച്ച് കൊണ്ട് വിശദീകരിച്ചു.
Read More: വീണ്ടും കടുത്ത തീരുമാനവുമായി ധോണി; ആരാധകർ നിരാശപ്പെടേണ്ടി വരും, തിരിച്ചുവരവിൽ ആശങ്ക ?
നാലാം നമ്പറിൽ ആരാണ് ഇറങ്ങേണ്ടത് എന്നതിൽ ടീമിന് വ്യക്തമായ പദ്ധതി ഉണ്ടായിരുന്നു. പത്ത് ഓവറിന് മുമ്പ് ആണെങ്കിൽ ശ്രേയസ് ഇറങ്ങണം എന്നും, അതിന് ശേഷം ആണെങ്കിൽ പന്ത് ഇറങ്ങണമെന്നും ആയിരുന്നു തീരുമാനം. എന്നാൽ ഇരുവരും തമ്മിൽ ഇക്കാര്യത്തിൽ ആശയക്കുഴപ്പം സംഭവിച്ചുവെന്നും കോഹ്ലി പറഞ്ഞു.