ആപ്പ്ജില്ല

തിരിച്ചു വരവിൽ പുതിയ റോൾ, വാംഖഡെയിൽ ഇന്ത്യക്കെതിരെ വെടിക്കെട്ട് ഇന്നിംഗ്സുമായി മിച്ചൽ മാർഷ്

ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിൽ വെടിക്കെട്ട് ബാറ്റിംഗുമായി മിച്ചൽ മാർഷ്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചു വരവ് മത്സരത്തിൽ ഓപ്പണിംഗ് ഇറങ്ങിയാണ് മാർഷ് വെടിക്കെട്ട് നടത്തിയത്.

Curated byഗോകുൽ എസ് | Samayam Malayalam 17 Mar 2023, 4:03 pm

ഹൈലൈറ്റ്:

  • ആദ്യ ഏകദിനത്തിൽ വെടിക്കെട്ട് ഇന്നിംഗ്സുമായി മിച്ചൽ മാർഷ്
  • മാർഷിന്റെ പ്രകടനം ഓപ്പണിറങ്ങി
  • തിരിച്ചുവരവ് മത്സരത്തിലാണ് മാർഷ് തകർത്തത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Mitchell Marsh
മിച്ചൽ മാർഷ്
പരിക്കിനെത്തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി പുറത്തായിരുന്ന ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മിച്ചൽ മാർഷ് (Mitchell Marsh) അന്താരാഷ്ട്ര ക്രിക്കറ്റിലെ തിരിച്ചു വരവ് മത്സരത്തിൽ കാഴ്ച വെച്ചത് വെടിക്കെട്ട് പ്രകടനം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന ഒന്നാം ഏകദിനത്തിലാണ് മിച്ചൽ മാർഷ് കിടിലൻ ഇന്നിംഗ്സുമായി തന്റെ തിരിച്ചു വരവ് ഗംഭീരമാക്കിയത്. ആക്രമണ ബാറ്റിംഗിലൂടെ 81 റൺസ് നേടിയ മാർഷിന്റെ ഇന്നിംഗ്സ് ഓസ്ട്രേലിയക്ക് ഉജ്ജ്വല തുടക്കം നൽകുകയും ചെയ്തു.
Also Read : ലേലത്തിൽ അൺസോൾഡായ ദാസുൻ ഷനക അടക്കമുള്ള താരങ്ങൾ ഐപിഎല്ലിലേക്ക്? പകരക്കാരെ അന്വേഷിക്കുന്നത് ഈ ഫ്രാഞ്ചൈസികൾ

വാംഖഡെയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ, ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ട്രാവിസ് ഹെഡിനൊപ്പം, മിച്ചൽ മാർഷായിരുന്നു ഓസ്ട്രേലിയക്കായി ഓപ്പണിംഗ് ഇറങ്ങിയത്. ഇതാദ്യമായി ഏകദിനത്തിൽ മാർഷ് ഓപ്പണിംഗിലെത്തിയത് ആരാധകരെ അദ്ഭുതപ്പെടുത്തി. എന്നാൽ പുതിയ റോളിൽ കൃത്യമായ ലക്ഷ്യവുമായിട്ടാണ് അദ്ദേഹം ബാറ്റിംഗിനെത്തിയതെന്ന് തുടക്ക ഓവറുകളിൽ തന്നെ വ്യക്തമായി.
പവർപ്ലേ ഓവറുകളിൽ ആക്രമിച്ചു കളിച്ച മാർഷ് ഓസ്ട്രേലിയയുടെ റൺ നിരക്കും ഉയർത്തി. ആക്രമണമായിരുന്നു മാർഷിന്റെ ഇന്നിംഗ്സിന്റെ പ്രത്യേകത. അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് അനായാസം ബൗണ്ടറികൾ ഒഴുകി. മടങ്ങി വരവ് മത്സരത്തിൽ മാർഷ് സെഞ്ചുറി നേടുമെന്ന് തോന്നിപ്പിച്ചെങ്കിലും വ്യക്തിഗത സ്കോർ 81 ൽ നിൽക്കെ രവീന്ദ്ര ജഡേജയുടെ പന്തിൽ മൊഹമ്മദ് സിറാജിന് വിക്കറ്റ് സമ്മാനിച്ച് അദ്ദേഹം പുറത്താവുകയായിരുന്നു. വെറും 65 പ‌ന്തുകളിൽ നിന്ന് 10 ബൗണ്ടറികളുടേയും, 5 സിക്സറുകളുടേയും സഹായത്തോടെ 81 റൺസായിരുന്നു താരം നേടിയത്.

അതേ സമയം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയക്ക് സ്കോർ ബോർഡിൽ 5 റൺസെത്തിയപ്പോളേക്കും ആദ്യ വിക്കറ്റ് നഷ്ടമായി. 5 റൺസുമായി ട്രാവിസ് ഹെഡാണ് വീണത്. മൂന്നാമനായി ഇറങ്ങിയ നായകൻ സ്റ്റീവ് സ്മിത്ത് 30 പന്തിൽ 22 റൺസുമായി പുറത്താകുമ്പോൾ ഓസീസ് സ്കോർ 77/2. ഈ സമയത്തൊക്കെ മിച്ചൽ മാർഷിന്റെ വെടിക്കെട്ടായിരുന്നു ഓസ്ട്രേലിയൻ ഇന്നിംഗ്സിനെ മുന്നോട്ട് കൊണ്ടു പോയത്.

Also Read : ബുംറ പോയാൽ മുംബൈയ്ക്ക് മറ്റൊരു ട്രംപ് കാര്‍ഡ്, ആദ്യ മൂന്നിലെത്തുമെന്ന് ഗാവസ്‌കര്‍

മാർഷ് വീണതിന് പിന്നാലെ 15 റൺസെടുത്ത മാർനസ് ലബുഷെയ്നും പുറത്തായതോടെ ഓസ്ട്രേലിയ 139/4 എന്ന സ്കോറിലായി. ജോഷ് ഇംഗ്ലിസിന്റേതായിരുന്നു അടുത്ത ഊഴം. മികച്ച തുടക്കം ലഭിച്ച താരത്തെ 26 റൺസെടുത്തു നിൽക്കെ മൊഹമ്മദ് ഷമിയാണ് പുറത്താക്കിയത്. ഇതോടെ ഓസീസ് 169/5 എന്ന നിലയിലായി. ഓസീസ് സ്കോർ 174 ൽ എത്തിയപ്പോൾ കാമറൂൺ ഗ്രീനും വീണു. 19 പന്തിൽ 12 റൺസായിരുന്നു താരം നേടിയത്.

Read Latest Sports News and Malayalam News
ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്