കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോട് സഹായം അഭ്യർഥിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ. സാമൂഹ്യ മാധ്യമങ്ങളിലൂടെ തനിക്ക് വധഭീഷണി വരുന്നുണ്ടെന്നും ജീവൻ അപകടത്തിലാണെന്നും അവർ പറഞ്ഞു. തനിക്ക് പോലീസ് സുരക്ഷ നഷകാൻ മുഖ്യമന്ത്രി സഹായം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
മുഹമ്മദ് ഷമിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഹസിൻ ജഹാൻ ഉന്നയിച്ചത്. ഗാർഹിക പീഡനം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി ഷമിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒത്തുകളി ആരോപണത്തിൽ ബിസിസിഎെ അന്വേഷണം പ്രഖ്യാപിച്ചതോടെ താരത്തിൻെറ ക്രിക്കറ്റ് ജീവിതവും പ്രതിസന്ധിയിലാണ്.
സാമൂഹ്യമാധ്യമങ്ങളിലൂടെ നിരവധി പേർ തെറി വിളിക്കുന്നതായും ഭീഷണിപ്പെടുത്തുന്നതായും ഹസിൻ ജഹാൻ പറഞ്ഞു. ഷമിക്കെതിരെ പറഞ്ഞതിൻെറ പേരിൽ തൻെറ ജീവൻ തന്നെ അപകടത്തിൽ ആയിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
മുഹമ്മദ് ഷമിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഹസിൻ ജഹാൻ ഉന്നയിച്ചത്. ഗാർഹിക പീഡനം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി ഷമിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒത്തുകളി ആരോപണത്തിൽ ബിസിസിഎെ അന്വേഷണം പ്രഖ്യാപിച്ചതോടെ താരത്തിൻെറ ക്രിക്കറ്റ് ജീവിതവും പ്രതിസന്ധിയിലാണ്.
സാമൂഹ്യമാധ്യമങ്ങളിലൂടെ നിരവധി പേർ തെറി വിളിക്കുന്നതായും ഭീഷണിപ്പെടുത്തുന്നതായും ഹസിൻ ജഹാൻ പറഞ്ഞു. ഷമിക്കെതിരെ പറഞ്ഞതിൻെറ പേരിൽ തൻെറ ജീവൻ തന്നെ അപകടത്തിൽ ആയിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.