ന്യൂഡൽഹി: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ ഹോങ്കോങിനെ നേരിടാൻ ഒരുങ്ങുകയാണ് ടീം ഇന്ത്യ. ടീമിലെ ഏറ്റവും സീനിയറും മുൻ നായകനുമായ എംഎസ് ധോണിക്ക് ഇത് നിർണായക പരമ്പരയായിരിക്കും. 2019ലെ ലോകപ്പിൽ ഇന്ത്യൻ ടീമിലെ അവിഭാജ്യ ഘടകമായിരിക്കും ധോണിയെന്ന കാര്യത്തിൽ തർക്കമില്ല.
ധോണിക്ക് പകരം വെക്കാവുന്ന ഒരു വിക്കറ്റ് കീപ്പർ ഇന്ന് ഇന്ത്യൻ നിരയിൽ ഇല്ല. ഫീൽഡിലെ തന്ത്രങ്ങളുടെ കാര്യത്തിലും ഇപ്പോഴും ധോണിക്ക് മൂർച്ച കുറഞ്ഞിട്ടില്ല. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈയടുത്തെല്ലാെ ധോണിയുടെ ബാറ്റിങ് പ്രകടനം അത്രക്ക് ആശാവഹമല്ല.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും ഇംഗ്ലണ്ട് പര്യടനത്തിലും ധോണി ക്രീസിൽ വല്ലാതെ ബുദ്ധിമുട്ടി. നിർണായക സന്ദർഭങ്ങളിൽ പോലും അദ്ദേഹം പതറി. കഴിഞ്ഞ വർഷം ഓസ്ട്രേലിയക്കെതിരെ നേടിയ 79 റൺസാണ് ധോണിയുടെ അവസാനത്തെ മികച്ച പ്രകടനങ്ങളിൽ ഒന്ന്.
ഏഷ്യാകപ്പിൽ എല്ലാവരും ഉറ്റു നോക്കുന്ന പ്രധാനതാരം ധോണി തന്നെയായിരിക്കും. ലോകകപ്പിന് മുമ്പ് ബാറ്റിങിൽ ആത്മവിശ്വാസം തിരിച്ച് പിടിക്കാൻ ധോണിയും പരമാവധി ശ്രമിക്കുമെന്നുറപ്പാണ്.
ധോണിക്ക് പകരം വെക്കാവുന്ന ഒരു വിക്കറ്റ് കീപ്പർ ഇന്ന് ഇന്ത്യൻ നിരയിൽ ഇല്ല. ഫീൽഡിലെ തന്ത്രങ്ങളുടെ കാര്യത്തിലും ഇപ്പോഴും ധോണിക്ക് മൂർച്ച കുറഞ്ഞിട്ടില്ല. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈയടുത്തെല്ലാെ ധോണിയുടെ ബാറ്റിങ് പ്രകടനം അത്രക്ക് ആശാവഹമല്ല.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും ഇംഗ്ലണ്ട് പര്യടനത്തിലും ധോണി ക്രീസിൽ വല്ലാതെ ബുദ്ധിമുട്ടി. നിർണായക സന്ദർഭങ്ങളിൽ പോലും അദ്ദേഹം പതറി. കഴിഞ്ഞ വർഷം ഓസ്ട്രേലിയക്കെതിരെ നേടിയ 79 റൺസാണ് ധോണിയുടെ അവസാനത്തെ മികച്ച പ്രകടനങ്ങളിൽ ഒന്ന്.
ഏഷ്യാകപ്പിൽ എല്ലാവരും ഉറ്റു നോക്കുന്ന പ്രധാനതാരം ധോണി തന്നെയായിരിക്കും. ലോകകപ്പിന് മുമ്പ് ബാറ്റിങിൽ ആത്മവിശ്വാസം തിരിച്ച് പിടിക്കാൻ ധോണിയും പരമാവധി ശ്രമിക്കുമെന്നുറപ്പാണ്.