ന്യൂഡൽഹി: 2019ലെ ക്രിക്കറ്റ് ലോകകപ്പിന് ശേഷവും മഹേന്ദ്ര സിങ് ധോണി കളിക്കളം വിടരുതെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. പ്രായമല്ല, പ്രതിഭയാണ് പ്രധാനം. ഇക്കാര്യത്തിൽ ധോണിക്ക് ഇനിയും ടീമിന് ഒരുപാട് സംഭാവനകൾ നൽകാൻ സാധിക്കുമെന്ന് ഗാംഗുലി പറഞ്ഞു. ഇന്ത്യ ലോകകപ്പ് നേടുകയും ധോണി നന്നായി കളിക്കുകയും ചെയ്താൽ പിന്നെന്തിനാണ് അദ്ദേഹം വിരമിക്കുന്നതെന്നും ഗാംഗുലി ചോദിച്ചു. ലോകകപ്പിന് ശേഷം ധോണി ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് സൂചനകളുണ്ട്. ഇക്കാര്യത്തിൽ പ്രതികരിക്കുകയായിരുന്നു ഗാംഗുലി.
"ലോകകപ്പിൽ ഇന്ത്യൻ പേസർമാർ നിർണായക പ്രകടനം കാഴ്ച വെക്കും. ബുംറയും ഷമിയും സ്ഥിരതയുള്ള പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇരുവരും ഇന്ത്യൻ ടീമിന് വലിയ മുതൽക്കൂട്ടാണ്," ഗാംഗുലി പറഞ്ഞു. ഭുവനേശ്വർ കുമാറിനെ കൂടാതെ നാലാം പേസറായി ലോകകപ്പ് ടീമിൽ ഉമേഷ് യാദവിനെയും ഉൾപ്പെടുത്തണമെന്നും ഗാംഗുലി പറഞ്ഞു.
"ലോകകപ്പിൽ ഇന്ത്യൻ പേസർമാർ നിർണായക പ്രകടനം കാഴ്ച വെക്കും. ബുംറയും ഷമിയും സ്ഥിരതയുള്ള പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇരുവരും ഇന്ത്യൻ ടീമിന് വലിയ മുതൽക്കൂട്ടാണ്," ഗാംഗുലി പറഞ്ഞു. ഭുവനേശ്വർ കുമാറിനെ കൂടാതെ നാലാം പേസറായി ലോകകപ്പ് ടീമിൽ ഉമേഷ് യാദവിനെയും ഉൾപ്പെടുത്തണമെന്നും ഗാംഗുലി പറഞ്ഞു.