ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റനെന്ന വിശേഷണമുള്ള എംഎസ് ധോണി കരിയറിന്റെ അവസാന ഘട്ടത്തിലാണ്. 2019ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ കളിച്ച ശേഷം ധോണി ഇന്ത്യയ്ക്കുവേണ്ടി ഇറങ്ങിയിട്ടില്ല. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. അതിനിടെ ധോണിക്കു പകരം ഋഷഭ് പന്തും പന്തിന് പകരം കെ എല്‍ രാഹുലും വിക്കറ്റ് കീപ്പറുടെ റോളില്‍ എത്തിക്കഴിഞ്ഞു.
പന്തിന് നിരന്തരം അവസരം നല്‍കിയത് പലരില്‍നിന്നും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് പന്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതെന്ന് വെളിപ്പെടുത്തുകയാണ് മുന്‍ ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ്. ലോകകപ്പിന് ശേഷം ധോണിക്ക് ടീമില്‍ കളിക്കാന്‍ താത്പര്യമില്ലായിരുന്നെന്ന് പ്രസാദ് പറഞ്ഞു. അതുകൊണ്ട് ധോണിക്ക് പകരമായി പന്തിനെ തെരഞ്ഞെടുക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നെന്ന് ഒരു അഭിമുഖത്തില്‍ പ്രസാദ് പറഞ്ഞു.
Also Read: 'കുട്ടിക്കാലത്തെ ഹീറോ ഇനിയില്ല'; ഋഷി കപൂറിൻ്റെ വിയോഗത്തില്‍ കായിക താരങ്ങളുടെ അന്ത്യാഞ്ജലി
ധോണിക്ക് ഇനി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുക ദുഷ്കരമായിരിക്കുമെന്നാണ് പ്രസാദിന്റെ വിലയിരുത്തല്‍. ഐപിഎല്‍ നടന്നിരുന്നെങ്കില്‍ ധോണിക്ക് ഒരു അവസരമാകുമായിരുന്നു. എന്നാല്‍, ഐപിഎല്‍ നീണ്ടുപോവുകയാണ്. മാത്രമല്ല, ബാറ്റിങ്ങിനൊപ്പം വിക്കറ്റ് കീപ്പിങ്ങിലും കെ എല്‍ രാഹുല്‍ മുതല്ക്കൂട്ടായതോടെ ധോണിയുടെ സാഹചര്യം കൂടുതല്‍ കടുത്തതാവുകയാണെന്ന് പ്രസാദ് വ്യക്തമാക്കി.
രാഹുലിനെ പ്രസാദ് പുകഴ്ത്തി. രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലുമെല്ലാം കര്‍ണാടകത്തിനുവേണ്ടി വിക്കറ്റ് കീപ്പ് ചെയ്ത താരമാണ് രാഹുല്‍. അതുകൊണ്ടുതന്നെ രാഹുലിന് വിക്കറ്റ് കീപ്പിങ് പുതുമയുള്ളതല്ലെന്നാണ് മുന്‍ സെലക്ടറുടെ വാദം. വിക്കറ്റ് കീപ്പങ് ബാറ്റ്സ്മാന്റെ അവസരം ലഭിച്ചതോടെ രാഹുല്‍ അത് ശരിയായി മുതലെടുക്കുകയും ചെയ്തു. അതേസമയം, ധോണിക്ക് പകരക്കാരനാവുകയെന്നത് കടുപ്പമാണെന്നാണ് രാഹുല്‍ അടുത്തിടെ പറഞ്ഞത്.
എംഎസ് ധോണിയേപ്പോലെ ഇതിഹാസമായ ഒരു വിക്കറ്റ് കീപ്പര്‍ക്ക് പകരക്കാരനാവുകയെന്നത് സമ്മര്‍ദ്ദമുണ്ടാക്കുന്നതാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ധോണിക്ക് പകരക്കാരനായെത്തിയ ഋഷഭ് പന്ത് സ്ഥിരതകാട്ടാതായതോടെയാണ് ടീം മാനേജ്മെന്റ് രാഹുലിനെ പരീക്ഷിച്ചത്. ധോണി തിരികെയെത്തിയില്ലെങ്കില്‍ രാഹുല്‍ ടി20 ലോകകപ്പിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകും.
പന്തിന് നിരന്തരം അവസരം നല്‍കിയത് പലരില്‍നിന്നും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് പന്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതെന്ന് വെളിപ്പെടുത്തുകയാണ് മുന്‍ ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ്. ലോകകപ്പിന് ശേഷം ധോണിക്ക് ടീമില്‍ കളിക്കാന്‍ താത്പര്യമില്ലായിരുന്നെന്ന് പ്രസാദ് പറഞ്ഞു. അതുകൊണ്ട് ധോണിക്ക് പകരമായി പന്തിനെ തെരഞ്ഞെടുക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നെന്ന് ഒരു അഭിമുഖത്തില്‍ പ്രസാദ് പറഞ്ഞു.
Also Read: 'കുട്ടിക്കാലത്തെ ഹീറോ ഇനിയില്ല'; ഋഷി കപൂറിൻ്റെ വിയോഗത്തില്‍ കായിക താരങ്ങളുടെ അന്ത്യാഞ്ജലി
ധോണിക്ക് ഇനി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുക ദുഷ്കരമായിരിക്കുമെന്നാണ് പ്രസാദിന്റെ വിലയിരുത്തല്‍. ഐപിഎല്‍ നടന്നിരുന്നെങ്കില്‍ ധോണിക്ക് ഒരു അവസരമാകുമായിരുന്നു. എന്നാല്‍, ഐപിഎല്‍ നീണ്ടുപോവുകയാണ്. മാത്രമല്ല, ബാറ്റിങ്ങിനൊപ്പം വിക്കറ്റ് കീപ്പിങ്ങിലും കെ എല്‍ രാഹുല്‍ മുതല്ക്കൂട്ടായതോടെ ധോണിയുടെ സാഹചര്യം കൂടുതല്‍ കടുത്തതാവുകയാണെന്ന് പ്രസാദ് വ്യക്തമാക്കി.
രാഹുലിനെ പ്രസാദ് പുകഴ്ത്തി. രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലുമെല്ലാം കര്‍ണാടകത്തിനുവേണ്ടി വിക്കറ്റ് കീപ്പ് ചെയ്ത താരമാണ് രാഹുല്‍. അതുകൊണ്ടുതന്നെ രാഹുലിന് വിക്കറ്റ് കീപ്പിങ് പുതുമയുള്ളതല്ലെന്നാണ് മുന്‍ സെലക്ടറുടെ വാദം. വിക്കറ്റ് കീപ്പങ് ബാറ്റ്സ്മാന്റെ അവസരം ലഭിച്ചതോടെ രാഹുല്‍ അത് ശരിയായി മുതലെടുക്കുകയും ചെയ്തു. അതേസമയം, ധോണിക്ക് പകരക്കാരനാവുകയെന്നത് കടുപ്പമാണെന്നാണ് രാഹുല്‍ അടുത്തിടെ പറഞ്ഞത്.
എംഎസ് ധോണിയേപ്പോലെ ഇതിഹാസമായ ഒരു വിക്കറ്റ് കീപ്പര്‍ക്ക് പകരക്കാരനാവുകയെന്നത് സമ്മര്‍ദ്ദമുണ്ടാക്കുന്നതാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ധോണിക്ക് പകരക്കാരനായെത്തിയ ഋഷഭ് പന്ത് സ്ഥിരതകാട്ടാതായതോടെയാണ് ടീം മാനേജ്മെന്റ് രാഹുലിനെ പരീക്ഷിച്ചത്. ധോണി തിരികെയെത്തിയില്ലെങ്കില്‍ രാഹുല്‍ ടി20 ലോകകപ്പിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകും.